Wednesday

അനിലിന്റെ ഡയറിയില്‍ 2006 ഇല്‍ ഞാന്‍ ഇങ്ങനെ എഴുതി

"നമ്മളൊക്കെ
കഥകള്‍ ആകാന്‍ വിധിക്കപ്പെട്ടവര്‍
ഒഴിഞ്ഞ കോളങ്ങളില്‍
മാഷിപ്പാടും കാത്തു കിടക്കുന്ന
ശ്യൂന്യതകള്‍ "

കാണുന്ന കാഴ്ചകളും കണ്ടുമുട്ടുന്ന ജീവിതങ്ങളും ഉടക്കി നില്‍ക്കാറുണ്ട് മനസ്സില്‍ ...
ഒരേ മനസ്സും 'കോപ്രായങ്ങളും ' ഇടയ്ക്ക് അടുപ്പം എന്ന വാക്കിനു പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താന്‍
സഹായിക്കാറുണ്ട് ..
അണപൊട്ടുന്ന വേദനകളെ പുഞ്ചിരി കൊണ്ടു മറച്ചു പിടിക്കുന്നതുകൊണ്ടാകും നമ്മള്‍ അറിയാതെ അറിഞ്ഞത് ..
ചളി കുഴച്ച് കുഴമ്പാകി വലിച്ചെറിയുമ്പോള്‍ ഒരേ കഥകള്‍ തന്നെ ആകും ഞാനും നീയും പറഞ്ഞിരുന്നത് .
അതുകൊണ്ടല്ലേ നമുക്കു കാഴ്ച്ചക്കാരുണ്ടായതും...

ഇടക്കൊരു വൈകുന്നെരത്ത് ജീവിതം വിരസമാണെന്ന് സഹതാപിചിരിക്കുംപോള്‍ അവസാനത്തിനു വേണ്ടി പുതിയ മാര്‍ഗങ്ങള്‍ തേടിയിരുന്നപ്പോള്‍ ...
നിന്റെ "ഗൌരവത്തില്‍ പൊതിഞ്ഞ തമാശകള്‍ " കൊണ്ടു ഞാന്‍ എന്റെ ജീവിതം മറക്കുന്നു ...

"ലോകം
വളരെ ചെറുതാകുന്നു ..
അച്ഛനും അമ്മയും മക്കളും
മാത്രംമായി ചുരുങ്ങുന്നു" ...
ഗ്രാമ്പൂവും , ജീരകവും ,കരുവാപ്പട്ടയും
അവസാനം ചായപ്പൊടിയും ഇട്ട് നീ സ്വയം പര്യാപ്തത നേടുന്നു ...


ഇന്നത്തെ രാത്രിയും അവസാനിച്ചു കഴിഞ്ഞു ഞാനീ ഹോസ്റ്റല്‍ മുറിയില്‍ ഇരുന്നു എഴുതുകയാണ് ..
ഇനി എന്ന് കാണുമെന്നു ഒരു നിശ്ചയവും ഇല്ല ...
ഇതു ഞാന്‍ ദു:ഖ തോടെ പറയുന്നതാണെന്ന് കരുതരുത്
എനിക്ക് ദു :ഖവുമില്ല .. സന്തോഷവും ഇല്ലാ ..

"നമ്മളൊക്കെ
ഒഴിഞ്ഞ കോളങ്ങളില്‍
മഷിപ്പാടും കാത്തു കിടക്കുന്ന ശ്യൂന്യതകള്‍ ."

ഇനിയും ഈ കാമ്പസില്‍ പൂകാലം വരും ..
അക്കൌഷ്യ മരത്തില്‍ മഞ്ഞപ്പൂവുകള്‍ നിറയും
ഞാനും നീയും പുനര്‍ജനിക്കും ...
ഈ അരമതിലില്‍ പറ്റിക്കിടന്നു നഷ്ടപ്രണയങ്ങളുടെ കഥ പറയും
അപ്പോഴും അരമതിലിനടുത്ത "യൂകാലി മരത്തിലെ പല്ലി" ചിലക്കുന്നുണ്ടാകും ....
(ഞങ്ങള്‍ എന്നും കഥ പറയുമ്പോള്‍ ഒരു പല്ലി വെറുതെ ചിലക്കുമായിരുന്നു അസ്ഥാനത്ത് ചിലക്കുന്ന ആ സാധു ജീവിക്ക് പല ഐതീഹ്യങ്ങളും ഉണ്ടല്ലോ )
നിര്ത്തുന്നു ....

ഒരിക്കലും മരിക്കാത്തവര്‍ ഈ ലോകത്തില്‍ എവിടെയോ ഉണ്ട്
ചിലര്‍ ഏതോ വീടുകളുടെ സുരക്ഷിതതൊ‌ത്തില്‍ ...
മറ്റുള്ളവര്‍ പേരറിയാത്ത ഏതോ തെരുവുകളില്‍ ...
" അനാഥര്‍അല്ലാതെ അനാഥരാക്കപ്പെട്ടു നമ്മളെ പ്പോലെ ചിലരും ...


സ്നേഹപൂര്‍വ്വം
പ്രജില്‍ ( അമന്‍ )
2006 march
കടപ്പാട്
ആനന്ദ്
അഭിലാഷ്‌ ചന്ദ്രന്‍

Tuesday

മഴ

നീ .
ഒരു മഴയാണ്..
പ്രണയം കാത്തു കിടന്നപ്പോല്‍ ..
അറിയാതെ പെയ്ത
മഴ ..
ഊഷരമായ ഹൃദയത്തിലേക്ക്
തണുത്തിറങ്ങിയ മഴ ..
കാര്‍മേഘമായി കറുത്തിരുണ്ട്
ഇടയ്ക്ക് നീ ബഹളമുണ്ടാക്കി ..
തുടര്‍ നിമിഷങ്ങളില്‍ ,
തേങ്ങലായ് നീ പെയ്തിറങ്ങി ..
നീ ഒരു മഴയാണ്
പ്രണയം കാത്തു കിടന്നപ്പോല്‍
നിറഞ്ഞു പെയ്ത
മഴ
എന്‍റെ മാത്രം മഴ ..
ഇന്നു ആരുടെയൊക്കെയോ മഴ

സ്നേഹപൂര്‍വ്വം
പ്രജില്‍ (അമന്‍ )

Monday

ഓര്‍മപ്പെടുത്തലുകള്‍ (എന്റെ MBA ഡയറിക്കുറിപ്പ്‌ )

"കുരങ്ങന്മാര്‍ ഒരു മരത്തില്‍ നിന്നും
മറ്റൊരു മരത്തിലേക്ക്
ചാടുന്ന
ഇടവേളയില്‍
ഓര്‍ക്കുന്നത് എന്തായിരിക്കും
കയ് വിട്ടു പോകുന്ന മരത്തെ കുറിച്ചോ
എത്തിപ്പിടിക്കാന്‍ പോകുന്ന മരത്തെ
കുറിച്ചോ ...? "

ജീവിതം പകച്ചു നില്ക്കുന്ന
ഒരു കാലത്താണ്
ആ SHOPING COMPLUXINTE പടികള്‍ മടിച്ചു .. മടിച്ചു .. കയറിയത് ..( എന്റെ കോളേജ് ഒരു shoping senteril ആയിരുന്നു ആദ്യം )
10 വര്‍ഷത്തേക്ക് കൂടി നീടിവച്ച "ആത്മഹത്യ " രാജകീയമാക്കനമെന്നു തോന്നി ..!
അന്തോക്കെയോ ഒരു പാടു സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ..
ഇന്നും എല്ലാ സ്വപ്നങ്ങളും
എന്റെ ഒപ്പം തന്നെ ഉണ്ട് ..

" ചിലത്
നടന്നത്
ചിലത്
നടക്കാത്തത്
ചിലത്
നടക്കാനുള്ളത് ..."
അങ്ങിനെ ... അങ്ങിനെ .....

പതുക്കെ പിച്ചവെച്ചു നടന്നപ്പോള്‍
ഒരു സന്തോഷമായിരുന്നു
പിന്നെ ... പിന്നെ ... മനസിനെ പിടിച്ചു നിര്‍ത്താന്‍ പഠിച്ചു ..
ഇടയ്ക്ക് ചിലരൊക്കെ ഉടക്കി നിന്നു ...
"ഞങ്ങളുടെ
റൂമിലെ തമാശകളിലെ
നായകന്‍ മാരും
നായികമാരു മായി ...
പലരും ജനിച്ചു ..?

ജനിച്ചു ..
ജീവിച്ചു ...
സുമയും , നിത്യയും പറയും പോലെ
എന്ജോയ്‌ ചെയ്തു മരിച്ചു ...!"

രാത്രികളും പകലുകളും ശരിക്കും ഉത്സവങ്ങലായിരുന്നു .. ഉത്സവ പറമ്പുകളില്‍ ഒരു പാടു കശപിശകളും , വാക്കു തര്‍ക്കങ്ങളും
കൂടിയാപ്പോള്‍ ...
ശരിക്കും ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു ...

"മനസ്സു പിടയുമ്പോള്‍
ഇടയ്ക്ക് ഞാനും
നിങ്ങളെ പോലെ
കരഞ്ഞിരുന്നു
മുഖത്ത് ഒരു പുഞ്ചിരി
വച്ചത് കൊണ്ടു
മരവിലിരുന്നു കരഞ്ഞത്
ആരും കണ്ടു കാണില്ല ."
ഡിനോ പറയുമാരുന്നു ... "മനസ്സു അവിടെയും കേട്ടിയിടാതിരിക്കുക " എന്ന്
പക്ഷെ അലഞ്ഞു നടകുമ്പോള്‍
"കൂട്ട് കാര്‍ക്കും ,
ജീവിതത്തിനും
അവദികൊടുത്തു
ഞാന്‍ പുതിയ വഴിയിലേക്കു
പതുക്കെ
നടന്നു ..."
കുറെ പേര്ക്ക്
പ്രേശ്നമായിട്ടുണ്ടാരുന്നു
അനിക്കങനെ തോന്നി .
ആരോ അലക്സ്‌ സര്‍ ന്റെ classil
അഭിപ്രായം അഴുതി തന്നു ..
"പ്രജില്‍ $ ദീപ്തി ... how dare youuu...?"
എന്ന്
ജീവിക്കാനുള്ള കൊതികൊണ്ടായിരുന്നു
" വിശ്വസിക്കാന്‍ കഴിയാത്തവര്‍
ഞങ്ങളെ ഒരുമിച്ചു ക്ലാസ്സില്‍ കണ്ടിട്ടില്ലാത്തവര്‍ "
അങ്ങനെ ഉള്ളവരുടെ സ്വാഭാവിക പ്രതികരണമാകും
എന്തോ
ദൈവം
അവിടെയും
എന്നെ
ഒരുപാടു "സ്നേഹിച്ചു" ...!!

" തീയിലൂടെ ഇങ്ങനെ നടത്തിക്കുന്നത് അന്തിനാവോ ..?
മഹാനായ ദൈവത്തിന്റെ വിക്രിതികള്‍ ....

" വേര്‍പിരിയലില്‍
ആരെയാണ്
പഴിക്കേണ്ടതെന്നറിയാതെ
പ്രണയം
മൂകമായിപ്പോകുന്ന
ചില നിമിഷങ്ങളുണ്ട്‌ .
അതിരുകളില്ലാതെ
തീവ്രമായി ,
ഘാടമായി. ..
അത്രമേല്‍ സ്നേതിതിച്ച മനസ്സു
അപ്പോഴും
തിരഞ്ഞുകൊന്ടെയിരിക്കും .....
ഒപ്പമില്ലെന്ന സത്യം
നോവിന്റെ ഗീതമായ്
പെയ്തിരങ്ങുംപോഴും ..."

എപ്പഴും ജീവിതം
കയറ്റവും ഇറക്കവും നിരഞ്ഞതാകും ..
നിക്കി ഉടെ father പറയും പോലെ
" if you want to achive
something you have to sarifice.."

ഇവിടെ achievment എന്താണെന്ന് ഒരു പിടിയും കിട്ടാത്ത പോലെ ..!

" ഇവിടെ
നിറങ്ങള്‍
വറ്റിപ്പോയ
ഒരു ചിത്രശലഭവും
ബാകിയില്ല
ഞങ്ങള്‍
നിറങ്ങളില്‍
തന്നെയാണ് ..
പറക്കാന്‍ ഇനി നിമിഷങ്ങള്‍ കൂടി
ബാക്കിയുണ്ട് ...

രവീന്ദ്ര നാഥാ ടാഗോറിന്റെ കവിത പോലെ ..

"butterflys
counts
not months
but
moments and has time enough.."

കാലത്തിന്റെ കുത്തൊഴുക്കിലേക്ക്
വലിച്ചെറിയപ്പെട്ടു
നമ്മളൊക്കെ
ഓടുകയാണ് .. .

ഒടുക്കമില്ലാത്ത ഓട്ടം ....
ഓര്‍മകള്‍ക്ക് മണമുണ്ട് ...
പുതു മഴപെയ്യുമ്പോള്‍
നിറഞ്ഞു സന്തോഷിക്കുന്ന
ഭൂമിയുടെ മണം ...
( to be continn....)

എന്റെ ഡയറിയുടെ ആദ്യ പേജ് ആയിരുന്നു ഇതു
എം ബി എ കഴിഞ്ഞു വരുമ്പോള്‍ ബാകിയായ ഓര്‍മ്മകള്‍ ശേഖരിക്കാന്‍ വാങ്ങിയതായിരുന്നു
പക്ഷെ കഴിഞ്ഞില്ല .. അതുകൊണ്ട് ഇവിടെ ഇങ്ങനെ....
(ഇനി നിങ്ങള്‍ എഴുതി തുടങ്ങൂ എന്റെ ഓര്‍മപ്പെടുത്തലിലേക്ക്.)
സ്നേഹപൂര്‍വ്വം
അമന്‍ (പ്രജില്‍ )


Sunday

ഗാലറി

1
അന്നൊരു ടെലെഫോണ്‍ സംപാഷണത്തിനിടായിലാണെന്ന് തോനുന്നു അവനിങ്ങനെ പറഞ്ഞതു
ഇനി ഒരു പത്തു വര്‍ഷം കഴിഞ്ഞാലും ഞാന്‍ നിന്നെ മറക്കുക ഇല്ല ...
സുമന രതോദ്‌ മായുള്ള അവന്റെ പ്രണയം കൊഴിഞ്ഞു തുടങ്ങുന്ന സമയത്തു .. ഞാന്‍ ആയിരുന്നു അവര്‍ക്കിടയിലെ "പാലം" അവള്‍ അമനില്‍ നിന്നും അകലുകയാണെന്ന് മനസ്സിലായിട്ടും അറിയാത്ത പോലെ നടിക്കുന്ന അവനോടു വെട്ടിത്തുറന്നു അത് വെളിപ്പെടുത്തുമ്പോള്‍ .... മറുപടിയൊന്നും കേട്ടില്ല . അവന്‍ തേങ്ങിക്കരയുകയാണെന്ന് മാത്രം തോന്നി ...

ജീവിതം തിരിച്ചറിയാത്ത പ്രായത്തില്‍ നാടു കടത്തപ്പെട്ടു ഞാന്‍ പ്രവാസികളുടെ കൂട്ടത്തില്‍ ചേക്കേറുംമ്പോള്‍ പൊള്ളുന്ന കുറെ ഓര്‍മ്മകള്‍ മാത്രമായിരുന്നു കൂട്ടിനു ...
പ്രയാനങ്ങളുടെ നടുവിലൂടെ മരുപ്പച്ചകള്‍ തേടിതേടിയുള്ള യാത്ര...
പുതിയ യാത്രകള്‍ , ഭാവങ്ങള്‍ , കാലം
മറിച്ചിട്ട കുറെ സ്വപ്‌നങ്ങള്‍ ...


ഇടക്കിടെ തിരക്കില്‍ നിന്നൊഴിഞ്ഞു നോമാടുകളുടെ താവളങ്ങള്‍ അന്നുഷിച്ചു ആഴ്ചകളോളം അലയുമ്പോള്‍ "അമന്‍
മനസ്സില്‍ വരും.. മുഖത്തെ മാംസ്‌പേശികള്‍ ഇളക്കി ചിരിക്കയാണോ എന്ന് തോന്നിപ്പിക്കുന്ന ആ മുഖം ...
പിന്നീടെപ്പോഴോ അറിഞ്ഞു അവന്‍ കയ്മുതലായുള്ള ചായക്കുട്ടുകളുമായി നാടു ചുറ്റാന്‍ ഇറങ്ങി എന്ന് .... അന്നേ അവനിങ്ങനെ ആയിരുന്നു ഇടയ്ക്ക് വല്ലപ്പൊഴും ഒരധിധിയെ പോലെ ക്ലാസ്സില്‍ വരും.. കുറെ ചായം വിതറി.. സ്വപ്‌നങ്ങള്‍ മുഴുവനും ചലിച്ചു കൂട്ടി നിറം പകര്ന്നു പോകും ....പക്ഷെ ആ ഇരുണ്ട ക്ലാസ്സ്‌ മുറിയിലെ അധിധി അന്തോക്കെയോ ആയിരുന്നു .. ചുണ്ടുകോട്ടി ചിരിക്കുന്ന ഒരു തെമ്മാടി ...

2


gate way of india യുടെ പടവുകളിലിരിക്കുമ്പോലാണു ആ കറുത്ത് മെലിഞ്ഞ ഗൈഡ് സുഖ് റാം വന്നത് ... ബോംബെ യിലെ ചിത്ര പ്രദര്‍ശനങ്ങളുടെ വിവരം ശേഖരിച്ചു വരാന്‍ പോയിട്ട് രണ്ടര മണിക്കൂര്‍ ആയിട്ടുണ്ടായിരുന്നു ... വെയില്‍ ആരിച്ചുവരുന്നത്തെ ഉള്ളു ...വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചു തുടങ്ങിയിരുന്നു വിവിധ നിറത്തിലും, ഭാവത്തിലും,സംസ്കാരത്തിലും പെട്ടവര്‍ ...
ആ വര്‍ണ്ണ പ്രപന്ചത്തിനു അമന്റെ പെയിന്റിംഗ് നോട് ഒരു സാമ്യം തോന്നി ..
जी टाऊन मुसियम में एक चिथ्राप्रदार्सन हे .... നിങ്ങളുടെ കൂടുകാരന്‍ അവിടെ ഉണ്ടാകും... നിങ്ങള്‍ അമന്‍ മാത്തൂര്‍ നെ കാണുമെന്നു എന്റെ മനസ്സു പറയുന്നു.. എനിക്കും അങ്ങിനെ തോന്നി വല്ലാത്ത പ്രതീക്ഷയും...!
ഒരു പ്രവാസിയുടെ പരിമിതിയില്‍ നിന്നുകൊണ്ട്‌ സമയം കിട്ടുമ്പോഴൊക്കെ ചിത്രപ്രദര്‍ശന ഗാലറികളില്‍ ഞാന്‍ അമനെ തേടാറുണ്ടായിരുന്നു..
പക്ഷെ, ചുണ്ട് കൊട്ടി ചിരിക്കുന്ന ആ മുഖം മാത്രം ഞാന്‍ കണ്ടില്ല... ..!

ടാക്സി പതുക്കെ മ്യുസിയത്തോട് അടുത്ത് കൊണ്ടിരുന്നു...മ്യുസിയം ഗേറ്റ് നുള്ളില്‍ വണ്ടിയിറങ്ങി ..സുഖ് റാം മുമായി അകത്തേക്ക് കടക്കുമ്പോള്‍ ഒരു മൂലയില്‍ വെച്ചിഒരിക്കുന്ന പോര്‍ട്രൈറ്റ് ലാണു ദൃഷ്ടി പതിച്ചത് .... അതിന് അമന്റെ മുഖത്തിനോട് നല്ല സാമ്യം ഉണ്ടായിരുന്നു ....'30 ' വര്‍ഷങ്ങള്‍ മാറ്റിമറിച്ചുവോ എന്നറിയാത്ത ചുണ്ട് കൊട്ടി ചിരിക്കുന്ന ആ മുഖം ....!!
കാലം മായ്ച്ചു കളഞ്ഞിട്ടിലാത്ത എന്റെ ഓര്‍മയിലെ മുഖം ....!!
ആരും ശ്രദ്ധിക്കാതെ ആ മൂലയില്‍ തനിച്ചിരിക്കുന്ന ആ ചിത്രത്തിന്റെ പരിസരത്ത് ചിത്രകാരന്‍ നിന്നിരുന്നു ... ഞാന്‍ അയാളുടെ മേല്‍വിലാസം തിരക്കി . അയാള്‍ അയാളുടെ കവിളുകള്‍ പതുക്കെ ചലിപ്പിച്ചു വിക്രിതമായോന്നു പുഞ്ചിരിച്ചു നിര്‍വികാരനായി അവിടെ തന്നെ ഇരുന്നു ..... ആ ചിത്രത്തെ കുറിച്ചു സുഖ് റാം അയാളോട് അന്നെഷിക്കുംപോള്‍
ഞാനയാളെ സസൂക്ഷ്മം പഠിക്കുകയായിരുന്നു .... അയാളുടെ ചുണ്ട് കോട്ടിയുള്ള ചിരിയോഴിച്ചു അയാള്‍ക്ക്‌ അമനുമായി യാതൊരു സാദ്രിശ്യവും കാണുന്നില്ല . അമന്‍ എന്ന് പതുക്കെ വിളിച്ചു,.. ആരും വിളി കേട്ടില്ല .......

സര്‍ , അയാളുടെ പേരു സുകുമാരന്‍ എന്നാണ്, മലയാളിയാണ് , ആ ചിത്രം അയാള്‍
ജുഹു തെരുവില്‍ വച്ചു വരച്ചതാണ് അതിന് അയാളെ സഹായിച്ച രാജീവ്‌ ശര്‍മ എന്നയാള്‍ .ജുഹു തെരുവില്‍ ഉണ്ടെന്നു .. രാജീവ്‌ ശര്‍മയുടെ ചിത്രമാണെന്നാണ് അയാള്‍ പറഞ്ഞതു . ചിത്രം വരയ്ക്കാന്‍ തന്നത് തിരിച്ചു കൊടുക്കാന്‍ ചെന്നപ്പോള്‍ കാശു തന്നു ചിത്രം അയാളോട് തന്നെ വച്ചോളാന്‍ പറഞ്ഞു എന്ന് .... നമുക്കു ജുഹു ബീച്ചില്‍ കൂടി ഒന്നന്നുഷിക്കാം.. ഒരുപക്ഷെ .... ഇത്രയും പറഞ്ഞു സുഖ് റാം സംസാരം നിര്ത്തി ...
ഞങ്ങള്‍ ടാക്സി യുമായി വേഗം ജുഹു ബീച്ചിലേക്ക് കുതിച്ചു ... എന്റെ മനസ്സു പറഞ്ഞു, ഞാന്‍ അമനെ കാണും .... ജുഹുവില് അമന്‍ രാജീവ്‌ ശര്‍മ്മയായി ജീവിക്കുന്നുണ്ടാകും .... ഉറപ്പു ഞാന്‍ കാണും .....
സ്നേഹപൂര്‍വ്വം
അമന്‍ (പ്രജില്‍ )