Wednesday

അനിലിന്റെ ഡയറിയില്‍ 2006 ഇല്‍ ഞാന്‍ ഇങ്ങനെ എഴുതി

"നമ്മളൊക്കെ
കഥകള്‍ ആകാന്‍ വിധിക്കപ്പെട്ടവര്‍
ഒഴിഞ്ഞ കോളങ്ങളില്‍
മാഷിപ്പാടും കാത്തു കിടക്കുന്ന
ശ്യൂന്യതകള്‍ "

കാണുന്ന കാഴ്ചകളും കണ്ടുമുട്ടുന്ന ജീവിതങ്ങളും ഉടക്കി നില്‍ക്കാറുണ്ട് മനസ്സില്‍ ...
ഒരേ മനസ്സും 'കോപ്രായങ്ങളും ' ഇടയ്ക്ക് അടുപ്പം എന്ന വാക്കിനു പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താന്‍
സഹായിക്കാറുണ്ട് ..
അണപൊട്ടുന്ന വേദനകളെ പുഞ്ചിരി കൊണ്ടു മറച്ചു പിടിക്കുന്നതുകൊണ്ടാകും നമ്മള്‍ അറിയാതെ അറിഞ്ഞത് ..
ചളി കുഴച്ച് കുഴമ്പാകി വലിച്ചെറിയുമ്പോള്‍ ഒരേ കഥകള്‍ തന്നെ ആകും ഞാനും നീയും പറഞ്ഞിരുന്നത് .
അതുകൊണ്ടല്ലേ നമുക്കു കാഴ്ച്ചക്കാരുണ്ടായതും...

ഇടക്കൊരു വൈകുന്നെരത്ത് ജീവിതം വിരസമാണെന്ന് സഹതാപിചിരിക്കുംപോള്‍ അവസാനത്തിനു വേണ്ടി പുതിയ മാര്‍ഗങ്ങള്‍ തേടിയിരുന്നപ്പോള്‍ ...
നിന്റെ "ഗൌരവത്തില്‍ പൊതിഞ്ഞ തമാശകള്‍ " കൊണ്ടു ഞാന്‍ എന്റെ ജീവിതം മറക്കുന്നു ...

"ലോകം
വളരെ ചെറുതാകുന്നു ..
അച്ഛനും അമ്മയും മക്കളും
മാത്രംമായി ചുരുങ്ങുന്നു" ...
ഗ്രാമ്പൂവും , ജീരകവും ,കരുവാപ്പട്ടയും
അവസാനം ചായപ്പൊടിയും ഇട്ട് നീ സ്വയം പര്യാപ്തത നേടുന്നു ...


ഇന്നത്തെ രാത്രിയും അവസാനിച്ചു കഴിഞ്ഞു ഞാനീ ഹോസ്റ്റല്‍ മുറിയില്‍ ഇരുന്നു എഴുതുകയാണ് ..
ഇനി എന്ന് കാണുമെന്നു ഒരു നിശ്ചയവും ഇല്ല ...
ഇതു ഞാന്‍ ദു:ഖ തോടെ പറയുന്നതാണെന്ന് കരുതരുത്
എനിക്ക് ദു :ഖവുമില്ല .. സന്തോഷവും ഇല്ലാ ..

"നമ്മളൊക്കെ
ഒഴിഞ്ഞ കോളങ്ങളില്‍
മഷിപ്പാടും കാത്തു കിടക്കുന്ന ശ്യൂന്യതകള്‍ ."

ഇനിയും ഈ കാമ്പസില്‍ പൂകാലം വരും ..
അക്കൌഷ്യ മരത്തില്‍ മഞ്ഞപ്പൂവുകള്‍ നിറയും
ഞാനും നീയും പുനര്‍ജനിക്കും ...
ഈ അരമതിലില്‍ പറ്റിക്കിടന്നു നഷ്ടപ്രണയങ്ങളുടെ കഥ പറയും
അപ്പോഴും അരമതിലിനടുത്ത "യൂകാലി മരത്തിലെ പല്ലി" ചിലക്കുന്നുണ്ടാകും ....
(ഞങ്ങള്‍ എന്നും കഥ പറയുമ്പോള്‍ ഒരു പല്ലി വെറുതെ ചിലക്കുമായിരുന്നു അസ്ഥാനത്ത് ചിലക്കുന്ന ആ സാധു ജീവിക്ക് പല ഐതീഹ്യങ്ങളും ഉണ്ടല്ലോ )
നിര്ത്തുന്നു ....

ഒരിക്കലും മരിക്കാത്തവര്‍ ഈ ലോകത്തില്‍ എവിടെയോ ഉണ്ട്
ചിലര്‍ ഏതോ വീടുകളുടെ സുരക്ഷിതതൊ‌ത്തില്‍ ...
മറ്റുള്ളവര്‍ പേരറിയാത്ത ഏതോ തെരുവുകളില്‍ ...
" അനാഥര്‍അല്ലാതെ അനാഥരാക്കപ്പെട്ടു നമ്മളെ പ്പോലെ ചിലരും ...


സ്നേഹപൂര്‍വ്വം
പ്രജില്‍ ( അമന്‍ )
2006 march
കടപ്പാട്
ആനന്ദ്
അഭിലാഷ്‌ ചന്ദ്രന്‍