Saturday

കഥ പറയുമ്പോള്‍ 2.

A happy childhood is one of the best gift
You can give your child

~Mary Cholmondeley

...ഇങ്ങനെ എവെര്‍ഗ്രീന്‍ വില്ലന്മാര്‍ ഇന്നും വിടര്‍ന്നു വിലസുന്നു , ഹൃദയ നിര്‍മ്മലത ഉള്ള പാവങ്ങളായിട്ടും ഇന്നും അവരൊക്കെ കുട്ടികളുടെ മനസ്സില്‍ ഭയം സമ്മാനിച്ച്‌ ജീവിക്കുന്നു ..

തുടര്‍ന്ന് വായിക്കുക .

എന്റെ പ്രധാന കളിപ്പാട്ടം ഒരു വാക്കത്തി ആയിരുന്നു പ്രധാന വിനോദം ചുമര് തുരക്കലും ..
അല്ലാത്ത സമയത്ത് ഒരേക്കര്‍ നീണ്ടു കിടക്കുന്ന കശുമാവിന്‍ തോട്ടത്തില്‍ അമ്മമ്മയോടൊപ്പം ഓടി നടക്കും.
അമ്മമ്മ ഒരു പാവം സ്ത്രീ ആയിരുന്നു ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരി ..ഗ്രാമങ്ങളുടെ ഉള്‍ക്കാമ്പുകളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഇത്തരം അമ്മമ്മ മാരെ ഇപ്പോളും കാണാം .വംശനാശം വന്നുകൊണ്ടിരിക്കുന്ന സഹൃദയരുടെ അവസാനത്തെ കണ്ണികള്‍ .കാലത്തിനോടൊപ്പം നടന്ന കാലുകളുടെ ഉടമകള്‍ ..
നഗരങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഓള്‍ഡ്‌ എയ്ജ് ഹോമുകളിലേക്ക് ചുരുങ്ങിപ്പോകുന്ന അമ്മമ്മ മാരെയും ഞാന്‍ കണ്ടിട്ടുണ്ട് . വളര്‍ത്തി വലുതാക്കിയവരെ അസൌകര്യത്തിന്റെ മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന പുതുയുഗത്തിന്റെ പരിണാമങ്ങളില്‍ ജീവിക്കുന്ന അമ്മാമ്മമാര്‍ .. നഗരങ്ങള്‍ക്കപ്പുറത്ത് നഗരങ്ങള്‍ മാത്രമായി മാറുമ്പോള്‍ നമ്മള്‍ അവിടെക്കാണ് യാത്രപോകുക .. ഓള്‍ഡ്‌ എയ്ജ് ഹോമുകളുടെ മതില്‍ കെട്ടിനകത്തെക്ക്..!!!
കഥകളുടെ ഒരു വലിയ കലവറ ഒന്നും ആയിരുന്നില്ല അമ്മമ്മ ,എങ്കിലും ഭൂതങ്ങളുടെയും, ഗന്ദര്‍വ്വന്‍ മാരുടെയും , ദൈവങ്ങളുടെയും ഭീതി പരത്തുന്നതും അദ്ബുദപ്പെടുതുന്നതുമായ കഥകള്‍ അമ്മമ്മക്ക് അറിയാമായിരുന്നു ..
കറുത്ത പൂച്ചയെ കാണുമ്പോള്‍ ഞാന്‍ ഓടി ഒളിച്ചിരുന്നതിന്റെ ഒരു കാരണവും ഈ കഥകള്‍ തന്നെ ആയിരുന്നു .കാടന്‍ പൂച്ചയെ കണ്ടു എത്ര തവണ ശ്രീകൃഷ്ണനെ പോലെ നിന്നിരിക്കുന്നു ( കാടന്‍ പൂച്ച കാലിനിടയില്‍ കൂടി കടന്നു പോയാല്‍ മരിച്ചു പോകും എന്നൊരു കഥയും അമ്മമ്മ പറഞ്ഞു തന്നിരുന്നേ !!! )


അമ്മമ്മക്ക് അഞ്ചു പെണ്മക്കള്‍ ആയിരുന്നു ആറാമതായി ഉണ്ടായ ആണ്‍കുട്ടി ചെറുപ്പത്തിലെ മരിച്ചു അത് കൊണ്ട് കൊച്ചുമക്കളായ ഞങ്ങളെ എല്ലാവരെയും പ്രത്യേക വാത്സല്യത്തോടെ ആണ് അമ്മമ്മ വളര്‍ത്തിയത്‌
അഞ്ചു പെണ്മക്കള്‍ക്കും ഓരോന്ന് വീതം ആണ്മക്കളും ഉണ്ടായിരുന്നു ..അമ്മമ്മക്ക് നഷ്ടപ്പെട്ട ആ ആണ്‍കുഞ്ഞ് അഞ്ചു പേരായി ജനിച്ചതാണെന്നു, ഞാന്‍ എന്ന എത്തിയിസ്റ്റ് രൂപാന്തരം പ്രപിക്കുന്നതിനു വളരെ വളരെ പണ്ട് മറ്റുള്ളവരോട് വീമ്പിളക്കാറുണ്ടായിറുന്നു ..ജനിച്ചു വീഴുമ്പോളെ നട്ടെല്ലു വളക്കാനും എണ്ണിയാല്‍ തീരാത്ത ദൈവങ്ങളുടെ ദാസനായി മാറാനും പഠിപ്പിച്ചു തരുന്ന കേരള യാഥാസ്ഥിക കള്‍ച്ചറില്‍ ജനിക്കുകയും ജീവിച്ചു വരികയും ചെയ്തപ്പോള്‍ കണ്ടതിലോക്കെ ദൈവഭയം ആയിരുന്നു ..ജീവിതം കൊണ്ട് മനസ്സിലാക്കിയ ദൈവങ്ങള്‍ പിന്നീടു പലതുമുണ്ടായി. ഒടുവില്‍ ആ സത്യം മനസ്സിലാകുകയും ചെയ്തു .. കാലപ്പഴക്കത്തില്‍ തഴമ്പിച്ച ഓര്‍മ്മക്കുള്ളില്‍ നിന്നു അറിയാതെ ഇപ്പോളും വിളിച്ചു പോകാറുണ്ട് ഈശ്വരാ എന്ന് ..!!! ആ കുന്നില്‍ പുറത്തെ കൊച്ചു വീട്ടില്‍ പണ്ട് ഞാന്‍ അമ്മയെ വിളിച്ചു കരഞ്ഞിരുന്ന പോലെ ..ചില നിരര്‍ത്ഥകമായ വിളികള്‍ .
ആരും കേള്‍ക്കാനില്ലാത്ത വിളികള്‍ ..എന്റെ കരച്ചിലുകള്‍ ആ കുന്നിന്‍ പുറത്തെ കൊച്ചു വീടിന്റെ ചുമരിനുള്ളിലെവിടെയോ പോയി ഒളിച്ചിരുന്നിട്ടുണ്ടാകും ..."എന്നും എല്ലാവരും എന്നോട് അങ്ങിനെ ആണല്ലോ..? എല്ലാവരും ഒളിച്ചിരിക്കുകയല്ലേ... "!!.
എത്രയോ കുട്ടികള്‍ ഇങ്ങനെ ഒറ്റപ്പെട്ടു ...
നാലു ചുമരിന്റെ സുരക്ഷിതത്വത്തിനകത്തു ..
ഇടുങ്ങി ജീവിക്കുന്നു..
അവന്റെ വേദനയും , സങ്കടവും ചുമരുകളോട് പറഞ്ഞു ..കരഞ്ഞു, തളര്‍ന്നുറങ്ങുന്നു .
ചിലര്‍ സുരക്ഷ മുഴുവനും ആകാശത്തിനു താഴെ ഏല്പിച്ചു ജീവിക്കുന്നു .
ഒരു നോട്ടം .. ഒരു വാക് .. ഒരു കുഞ്ഞു തലോടല്‍ .. അങ്ങനെ എത്രയെത്ര കൊതികള്‍ ....!!!
ഒരിക്കലും മടങ്ങി വരാത്ത കൊച്ചു കൊച്ചു നഷ്ടങ്ങള്‍ ...

****

ഞാന്‍ വെട്ടുകത്തിയും എടുത്തു ചുമരില്‍ വെട്ടിക്കൊണ്ടിരുന്നത് കണ്ടു കൊണ്ടാണ് മേമ അകത്തേക്ക് വന്നത്
ചെക്കനെ കൊണ്ട് തോറ്റു
ഡാ നിന്നെ ഞാന്‍ ഇന്ന് ശരിയാക്കും നിന്റെ ഒരു ചുമര് പൊളി .
ഒരു വടി എടുത്തു നിലത്തടിച്ചു എന്നെ കണ്ണുരുട്ടി നോക്കി
ഞാന്‍ കത്തി അവിടെ ഇട്ടു ഒരൊറ്റ ഓട്ടം മേമ പുറകെയും
ഓടി ചെന്ന് അമ്മമ്മ യുടെ പുറകിലൊളിച്ചു ..!
ഇവനെ ഇന്ന് തവിട് കാരന് കൊടുത്തിട്ടേ ഉള്ളൂ ബാകി കാര്യം .
അല്ലെങ്കീ ഇവനീ വീട് പൊളിക്കും ..!!!

എനിക്ക് മൂന്ന് വയസ്സായപ്പോള്‍ നഷ്ട്ടപ്പെട്ട സ്നേഹവും ആയി
അമ്മ പഠനവുംകഴിഞ്ഞു മടങ്ങി വന്നു
ഞാന്‍ നട്ട മൂവാണ്ടന്‍ മാവ് മൂന്നു വര്ഷം നിറഞ്ഞു കായ്ച്ചു .. കുന്നിന്‍ മുകളിലെ കശുമാവുകള്‍ പൂത്തു തളിര്‍ത്ത്‌ കേച്ചേരിയിലെ കശുവണ്ടി കടയിലേക്കും അവിടെ നിന്നു കൊച്ചിയിലേക്കും പിന്നീട് കടലുകടന്നു സായിപ്പിന്റെ നാടുകളിലേക്കും പറന്നു
അമ്മമ്മ വളര്‍ത്തിയിരുന്ന ആട് അതിന്റെ കുടുംബം വിപുലീകരിച്ചു .
കാലം സമയത്തെക്കാള്‍ വേഗത്തില്‍ പാഞ്ഞു .നാട് വളര്‍ന്നു ഒപ്പം ഞാനും .
നാല് വര്ഷം മുന്‍പ് അമ്മമ്മയും അച്ഛച്ചനും മാലാഖ മാരുടെ നാട്ടിലേക്ക് യാത്രപോയി .
കാത്തിരിപ്പുകളുടെ നീണ്ട നിര തന്നെ നിന്റെ ജീവിതത്തിലുണ്ട്പഞ്ചൂ പ്രാപ്തനാകുക
എന്ന് എന്നെ അറിയാതെ പഠിപ്പിച്ച ആ കുഞ്ഞു വീട് ഞാന്‍ പൊളിക്കാതെ തന്നെ നിലം പൊത്തി .
എന്റെ കാത്തിരിപ്പുകളുടെ സ്മരണ കുടീരം പോലെ ചില അവശിഷ്ടങ്ങള്‍ ഇപ്പോളും അവിടെ ബാകിയായി ഉണ്ട്.
അവിടെ പോകുമ്പോളൊക്കെ ഞാന്‍ കാണാറുണ്ട്‌ മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത ആ കാഴ്ച
എന്റെ "തക്ഷശില"ക്ക് മുകളില്‍ പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരു രണ്ടു വയസ്സുകാരനെ.
കാത്തിരിപ്പിന്റെ കണ്ണുകളുള്ള ഒരു കൊച്ചു പഞ്ചുവിനെ .

"വിട്ടുപോകുന്നവരൊക്കെ തിരിച്ചു വരാനുള്ള വഴികള്‍ മായച്ചാണ് പോകുന്നത്
അന്വേഷിച്ചു പോകാനുള്ള അടയാളങ്ങളും "
(അവസാനിക്കുന്നില്ല )

4 അഭിപ്രായങ്ങള്‍:

anupama said...

പ്രിയപ്പെട്ട പഞ്ചു,
മഴയില്‍ നനഞ്ഞ ഒരു ദിവസം..വളരെ മനോഹരമായി ബാല്യകാലം ഓര്മിചിരിക്കുന്നു....തിരിച്ചു വരണമെന്നുള്ളവര്‍ അടയാളം തരിച്ചു തരും..ഇല്ലെങ്കില്‍ മറന്നേക്കു.
ജീവിതത്തിനു വര്‍ണങ്ങള്‍ നല്‍കുന്നത് ഈ ബാല്യകാല സ്മരണകള്‍ ആണ്!കശുവണ്ടി തോട്ടങ്ങള്‍ എന്നെ കൊണ്ട് പോകുന്നത് അച്ഛന്റെ നാടായ അന്ടതോട്ടെക്ക്.....കശുമാങ്ങയുടെ മധുരവും ആ പൂക്കളുടെ ഒരു വല്ലാത്ത മണവും....കടല്‍തീരവും..
നന്ദി...ഓര്‍മ്മകള്‍ തിരികെ തന്നതിന്..
സസ്നേഹം,
അനു

Unknown said...

നന്ദി അനു
ശുഭരാത്രി .
അമന്‍

ഋതുസഞ്ജന said...

നന്നായിട്ടുണ്ട്

vimooo said...

ബാല്യകാലത്തേക്ക് ഒരു പിഞ്ചു കാല്‍വയ്പ്‌.ഒരു പാട് ഓര്‍മകള്‍ക്ക് പുതുജീവന്‍ നല്‍കിയതിനു നന്ദി ഉണ്ട് അമന്‍

Post a Comment