Thursday

" കാമ്പസ് ഹീറോ ബുള്ളറ്റു സോമന്‍ "


കഞ്ചാവും ജോഹര്‍ ബ്രാണ്ടിയും കണ്ടുപിടിച്ചവരെ നമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനും ആന്റപ്പനും..
ആന്റപ്പന്റെ അമ്മവീട്ടില്‍ ആളില്ലെന്നറിഞ്ഞു , കിട്ടിയ കഞ്ചാവും കൊണ്ട് കോട്ടയം കാണാന്‍ കേറിയതാണ്
പെന്തകോസ്തു മിഷന്‍ന്റെ സംസ്ഥാന കമ്മിറ്റി സെക്രട്ടേറി ആയ ആന്റപ്പന്റെ അമ്മച്ചി ചെകുത്താന്‍ കയറിയ എന്നെ ബൈബിള് തൊട്ടു സത്യം ചെയ്യിപ്പിചിട്ടാണ് കോട്ടയതെക്കുള്ള യാത്രക്ക് പച്ചക്കൊടി വീശിയത് ..
പിതാവിന്റെയും പുത്രന്റെയും നാമത്തില്‍ സത്യം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു ഈശോയെ ആന്റപ്പന്‍ ഇങ്ങനെ കുടിയനായതില്‍ ഒരു അതിശയവും ഇല്ല ...
അവന്‍ കുടിചില്ലെങ്കിലെ അദ്ഭുതമുള്ളൂ ..
അഞ്ചംഗ സംഗത്തില്‍ ജൂനിയര്‍ സോമന്‍ എന്ന് വിളിക്കുന്ന കോക്കാന്‍ ഉമേഷും , അറുപതുകളിലെ ശരീര സൗന്ദര്യ മത്സരങ്ങളിലെ ഗുരുവായൂരിന്റെ ശരീര ഭംഗി ഉണ്ണിനായനാര്‍ കട്ടയുടെ (ബോഡി ഉണ്ണി ) സല്പുത്രനും ഞങ്ങളുടെ കൂട്ടത്തിലെ അവാര്‍ഡ്‌ ജേതാവും ആയ ( ഫെയര്‍ ആന്‍ഡ്‌ ലവ് ലി യുസേര്സ് അവാര്‍ഡ്‌ , ശ്രുതി ജെട്ടി ലോയല്‍ കസ്റ്റമര്‍ അവാര്‍ഡ്‌ , ചെരിഞ്ഞ പല്ല് സെറ്റിനുള്ള ഉമിക്കരി അവാര്‍ഡ്‌ തുടങ്ങിയ പുരസ്കാരങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട് ) രാജപ്പന്‍ എന്ന രാജുവും , മതിലില്‍ പരസ്യം എഴുതി വെക്കുന്നത് നല്ല ഒരു സാമ്പത്തീക സ്രോതസ് ആണെന്ന് തിരിച്ചറിഞ്ഞു താമസിച്ചിരുന്ന വീട് പൊളിച്ചു മതിലുകളുടെ നീണ്ട നിരതന്നെ പണിതു ചെറ്റക്കുടിലിലേക്ക് താമസം മാറ്റി പരസ്യ കമ്പനി കളെ കാത്തുകഴിയുന്ന നസ്രത്തുള്ള എന്ന നാസര്‍ മലപ്പുറവും ,അടങ്ങുന്നതായിരുന്നു . പടച്ചോന്റെ കൃപ കൊണ്ടാണ് ഇത്തരമൊരു ചാന്‍സ് ഒത്തുവന്നതെന്നു പറയുമ്പോ നസ്രത്തുള്ളയുടെ മുഖം പൊട്ടിക്കാന്‍ വെച്ച ബിരിയാണി ചെമ്പു പോലെ ആയിരുന്നു ..
കോട്ടയമെത്തിയതും ..അമ്മവീട്ടില്‍ കയറിയതും തിന്നതും ഓര്‍മയുണ്ട് ... പിന്നത്തെ ഷോട്ടില്‍ എല്ലാവരും ഒഴിഞ്ഞു കിടക്കുന്ന ആന്റപ്പന്റെ കസിന്റെ വീടിലാണ് നസ്രത്തുള്ള മാത്രം തിന്നു മുയ് വനാക്കാന്‍ പറ്റാതായ വേദനയില്‍ വയറിന്റെ ഇടതു വശത്ത് ഒരു രണ്ടു കോഴിക്കാലും ഇച്ചിരി കൂടെ ബിരിയാണിയും കേറിയേനെ എന്ന് പരിതപിച്ചു ( ആന്റപ്പന്റെ അമ്മാമയും അപ്പാപ്പനും പിന്നെ കുടുംബക്കാരും പട്ടിണി ആകാന്‍ പോകുന്നതും.. നസ്രത്തുള്ളയുടെ തീറ്റ കണ്ടു അരിയിട്ടോടി സൂസി എന്ന് കണ്ണുകള്‍കൊണ്ട് പറഞ്ഞതും കണ്ടപ്പോള്‍ അവനെയും വലിച്ചു ഓടുകയായിരുന്നു ) ആന്റപ്പന്‍ ജോഹറിന്റെ കുപ്പിയുടെ മൂക്കിറത്ത് തയ്യാറായി ജോഹര്ബ്രണ്ടിയുടെ പരിമളം അവിടെ ആകെ പരന്നു.
സെറ്റുചെയ്തു വച്ച കഞ്ചാവിലായിരുന്നു കോക്കാന്റെ നോട്ടം മുഴുവനും .. ഒരു റൌണ്ട് ജോഹര്‍ വെടി പൊട്ടി .. രണ്ടാം റൌണ്ട് മാനത്തു പൊട്ടിവിരിഞ്ഞു ..ഞാന്‍ കഞ്ചാവിനു തീകൊളുത്തി ഒരു പുകയെടുത്തു ശ്വാസം പിടിച്ചു അനങ്ങാതെ ഇരുന്നു . പുക പുറത്തേക്കു മില്ല അകത്തേക്ക് മില്ല .
രാജപ്പന്‍ അടുത്ത പുക എടുത്തു
എരുമ അമറുന്ന പോലെ അവന്‍ പാടി, ചക്രവര്‍ത്തിനീ നിനക്ക് ഞാനെന്റെ .... (ചിരട്ട കേള്കാഞ്ഞത് അവന്റെ ഭാഗ്യം !!!ഞാന്‍ പാറയില്‍ ഉറച്ചുണ്ടാക്കിയ ശമണ്ട് ഇതിലും നല്ലതാരുന്നു നായെ എന്ന് എഴുതിവച്ചു അടുപ്പിലെ കത്തുന്ന തീയിലേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്തേനെ ) അടുത്ത ഊഴം കൊക്കാന്റെ ആയിരുന്നു കോക്കാന്‍ അമര്‍ത്തി ഒരു പുകയെടുത്തു .. അവന്റെ 4 അടി 1 ഇഞ്ച് ശരീരത്തിലെ ഓരോ അണുവിലും കഞ്ചാവിന്റെ ലഹരി വന്നു സല്യൂട്ട് അടിച്ചു ..ആന്റപ്പന്‍ അത് തട്ടിപ്പറിച്ചു അടുത്ത പുകയെടുത്തു .
ഞാന്‍ ഉറക്കെ പറഞ്ഞു ആന്റപ്പ .. പിതാവിന്റെയും പുത്രന്റെയും നാമത്തില്‍ ഞാനിതാ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുന്നു ഈ കുഞ്ഞാടിന് നിത്യ ശാന്തി നല്‍കേണമേ ...!! അമേന്‍ ....എല്ലാവരും ഉച്ചത്തില്‍ ഏറ്റു പറഞ്ഞു
അടുത്ത പുക എനിക്ക് പ്ലീസ് കോക്കാന്‍ കരച്ചില് തുടങ്ങി ..
ലഹരിയും അവന്റെ സങ്കടവും കണ്ടപ്പോ ഞങ്ങടെ മനസ്സലിഞ്ഞു
ഇന്നാ ശവമേ കരയണ്ടാ... ആഞ്ഞു... ആഞ്ഞാഞ്ഞു വലി ..
കഞ്ചാവിനെ കുറിച്ച് പ്രബന്ധമെഴുതി
സംസ്ഥാന തലത്തില്‍ പുരസ്‌കാരം നേടിയ നീ തന്നെ അടുത്ത പുകക്കര്ഹന്‍...!!!
ഒരു 2 പുക അവന്‍ ആഞ്ഞു വലിച്ചു
ശിരസ്സില്‍ തട്ടട്ടെ ഡാ ആഞ്ഞു വലി ആന്റപ്പന്‍ പ്രോത്സാഹിപ്പിച്ചു...!!!
ഞാന്‍ ബാകി ഉള്ള മദ്ധ്യം 3 ക്ലാസ്സുകളില്‍ പകര്‍ന്നു
ഒരു 5 മിനുട്ട് തികഞ്ഞ നിശ്രബ്ദത
ഞാനും രാജപ്പനും ആന്റപ്പനും ഗ്ലാസ്സുകള്‍ "പാറപ്പുറത്ത് ആരാണ്ട " എന്ന് പാടി വെള്ളമില്ലാതെ ഒറ്റയടി
രാജപ്പന്‍ പാറപ്പുറം എന്ന് മുഴുമിപ്പിച്ചില്ല അപ്പോളെ കസേരയെ പുണര്‍ന്നു ഡിം.
നാളെ കാലത്ത് പൊറോട്ടയും പോത്തിറച്ചിയും വാങ്ങിച്ചു തരാം എന്ന നിബന്ധനയില്‍ രാജപ്പനെ നസ്രത്തുള്ളന പൊക്കിയെടുത്തു കട്ടിലിലിട്ടു .
പെട്ടന്ന് എന്റെ ചുമലില്‍ ഒരു കയ് വന്നു പതിച്ചു . ഓര്‍ക്കാപുറത്തുള്ള ആ കൈവപ്പില്‍ ഞെട്ടിത്തിരിഞ്ഞു നോക്കി കോക്കാന്റെ കൈ ആയിരുന്നു അത് .!!! ലഹരി വന്നു ചീര്‍ത്ത എന്റെ മുഖം അവന്റെ മുഖത്തിന്‌ നേരെ തിരിച്ചു അവന്‍ പറഞ്ഞു !
യു നോ വാട്ട്‌ ...? ഇന്‍ 1969 മൈ ഫാദര്‍ ഹാഡ് എ ബുള്ളറ്റ് .
ഓ നിന്റച്ചനു 1969 ഇല്‍ വെടി കൊണ്ടിട്ടുണ്ട് എന്നാണോ നീ ഉദ്ദേശിച്ചത് ..? നാക്ക് ബുദ്ധിമുട്ടി വളച്ചു ഞാന്‍ ചോദിച്ചു .!
ആ ചോദ്യം ചോദിയ്ക്കാന്‍ ചുരുങ്ങിയത് ഒരു 3.5 മിനുട്ടിന്റെ സാവകാശം ഞാന്‍ എടുത്തു എന്നാണ് എനിക്ക് തോന്നിയത് .
അല്ലടാ ബുള്ളറ്റ് .. ഖുട് .ഖുട് ... വണ്ടി .. ബുള്ളറ്റ് ..!!! പനംപിള്ളി കോളേജിലെ ഹീറോ ആയിരുന്നെട ഹീറോ .
ആര് നിന്റെ ഡാ.... ഡി.... യോ ..?
യെസ് മൈ ഫാദര്‍.... വാസ് ....എ... ഹീറോ ...!!!
കുഴഞ്ഞ ശബ്ദത്തില്‍ കോക്കാന്‍ പറഞ്ഞു തുടങ്ങി.
കൂളിംഗ്‌ ഗ്ലാസും വെച്ച് സോമണ്ണന്‍ ചെത്തിനടക്കുന്ന കാലം.... ഐ മീന്‍ ഡാഡി..
ഓരോ മുക്കിലും മൂലയിലും പെണ്‍കുട്ടികള്‍ ഡാഡിയുടെ ഖുട് ഖുട് .. ശബ്ദത്തിനു ചെവിയോര്‍ത്തു വികാര പരവശരായി കാത്തു നിന്നു .
അന്ന് ഇന്നത്തെ പോലെ അല്ല ഡാഡി നല്ല വെളുത്തിട്ടാണ്‌
നസ്രത്തുള്ള സംശയനിവാരണത്തിന് ഇടയ്ക്കു കയറി ചോദിച്ചു ആര് നിന്റെ ഡാഡിയൊ ? വെളുത്തിട്ടോ .?
ഒന്ന് പോടാ അപ്പനെ .!! നസ്സ്രു ചൂടായി .
എടാ നാസറെ ഇത് ഡൈ തട്ടിപ്പോകുന്നതിനു മുന്പാണെടാ .. ഞാന്‍ നസ്രത്തുള്ളയെ സമാധാനിപ്പിച്ചു .
നീ നിന്റെ കിക്ക് കളയണ്ടാ നീ പോയി ബീഡി വലി നിനക്ക് നാളെ പൊറോട്ടയും ബീഫും .. അത് പറഞ്ഞു ഞാന്‍ കണ്ണുരുട്ടിക്കാണിച്ചു !!!
അതില്‍ അവന്‍ വീണു .
( ഡൈ തട്ടിമറിഞ്ഞ കഥ - ഒരിക്കല്‍ ഉമേഷിനോട് ഞങ്ങള്‍ സ്വാഭാവികമായ ഒരു സംശയം ചോദിച്ചു
എടാ കോക്കാനെ നിന്റെ വീട്ടില്‍ എല്ലാവരും കറുത്തിട്ടു
നീ മാത്രം എങ്ങനെ ബര്‍മക്കാരുടെ പോലെ തൂവെള്ളയായത്‌ ?
ഈശ്വരാ ഇവന്മാര്‍ എനിക്ക് നേരെ ആണല്ലോ ? അതും അസ്തിത്വത്തില്‍ ആണ് പണി ! ഉടനെ എന്തെങ്കിലും ചെയ്തില്ലേല്‍ ഇന്നു അന്ത്യകൂദാശ നടത്തിയത് തന്നെ ... ഹെല്ലോ അച്ചായനെയും ,ബുറുണ്ടി മൂപ്പനെയും പറയുമ്പോ കടുപ്പം കുറച്ചു കുറയ്ക്കാമായിരുന്നു ..ആ രാജപ്പനാ ഇതിനൊക്കെ കാരണം .. ആ ചീങ്കണ്ണി കാലുമാറി ക്കഴിഞ്ഞു .
ഇനി ഇപ്പൊ വാട്ട് ടു ഡൂ . അവന്റെ മുഖം കൊളരും തേപ്പുപലകയും ഇല്ലാതെ പരുക്കനിട്ട ചുമരുപോലെ ആയി.
ഒന്ന് ശ്വാസം ഉള്ളിലേക്കെടുത്ത് അവന്‍ പറഞ്ഞു
യു നോ വാട്ട് ഡാഡി നല്ല വെളുത്തിട്ടു തന്നെ ആയിരുന്നു .
ഡാഡി യുടെ തലമുടിയില്‍ അങ്ങിങ്ങായി നര വന്നു തുടങ്ങിയ സമയം
ഒരു ദിവസം ഡാഡി ഡൈ ചെയ്യുമ്പോള്‍ .. ഓര്‍ക്കണം അധികം ഇല്ല നര ഒന്നോ ... രണ്ടോ ...മുടികള്‍ മാത്രം ..
സൊ .. വളരെ ശ്രദ്ധയോട് കൂടി ആണ് ഡാഡി ഡൈ ചെയ്യുന്നത് പെട്ടന്ന് ഡാഡിയുടെ കൈ തട്ടി ഡൈ മുഖത്തേക്ക് മറിഞ്ഞു അങ്ങനെ ആണ് ശരിക്കും ഡാഡി കറുത്ത് പോയത് ... ഇതാണ് അതിന്റെ സത്യം ..
അവന്‍ ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു ഞങളെ നോക്കി... അവിടെ കൂട്ടച്ചിരിആയിരുന്നു ... ഞാന്‍ ചിരിച്ചു ചിരിച്ചു ആ തറയില്‍ വീണു ..ആന്റപ്പന്‍ മിനിയാന്ന് കുടിച്ച കള്ളുവരെ വാളുവെച്ചു ..അത് കണ്ടതും നസ്രു കഴിച്ചതെങ്ങാനും ചിരിച്ചു പുറത്തു പോകുമോ പടച്ചോനെ എന്നോര്‍ത്ത് വായപൊത്തി ചിരിച്ചു... ആ ഡൈ കഥ അങ്ങനെ അങ്ങാടിപ്പാട്ടായി ...ഡൈ മകന്‍ എന്ന ഒരു ഇരട്ടപ്പേര് അങ്ങനെ അവനു കിട്ടുകയും ചെയ്തു )
കോക്കൂ നീ പറയടാ നിന്നെ ഒരാളും തടയില്ല .. നീ തുടര് ... ആന്റപ്പന്‍ ഉമേഷിന്‌ ധൈര്യം പകര്‍ന്നു .
കോക്കാന്‍ തുടര്‍ന്നു.
അങ്ങനെ എന്റെ ഹീറോ ആയിരുന്ന ഡാഡി ചെത്തി നടക്കുകയായിരുന്നു .
രജനി കാന്തിനൊപ്പം അഭിനയിക്കാന്‍ ഒരു റോള്‍ വരെ അന്ന് വന്നു ..
ബുള്ളറ്റുള്ളവര്‍ വിരളമായിരുന്നു അല്ലോ ..? ഡാഡി പ്രശസ്തനും ആയിരുന്നു
( വടിവേലു അന്ന് അഭിനയം തുടങ്ങിയിട്ടില്ല അത് കൊണ്ട് തന്നെ...!!! ഞാന്‍ ആ ബുള്ളറ്റ് സീന്‍ ഒന്ന് മനോരാജ്യം ടാക്കീസില്‍ കണ്ടു )
ഇപ്പൊ നിങ്ങള്ക്ക് മനസ്സിലായില്ലേ എന്റെ ഡാഡിയെ ..
അസൂയ മൂത്ത ചിലര്‍ "കാമ്പുസ് ഹീറോ ബുള്ളറ്റ് സോമന്‍ " എന്ന് വരെ അദ്ധേഹത്തെ ഇരട്ടപ്പേരിട്ടു വിളിച്ചിരുന്നു .
അങ്ങനെ ഹീറോ ആയി ചെത്തിനടക്കുന്ന എന്റെ ഡാഡിക്ക് ആരാധികമാരുണ്ടാകുന്നത് സ്വാഭാവികം മാത്രം ..അത് പറഞ്ഞു എന്റെ കയ്യിലിരുന്നു അവസാനത്തെ പെഗ്ഗിന്റെ ലാസ്റ്റ് സിപ്പ് അവന്‍ വാങ്ങി തീര്‍ത്തു
പിന്നീടൊരു തേങ്ങലും പൊട്ടിക്കരച്ചിലും ആണ് അവിടെ കേട്ടത് .. ഇങ്ങനെ ഹീറോ ആയിരുന്ന എന്റെ ഡാഡി .. ഒടുവില്‍ .....
ഒടുവില്‍ ... മമ്മി വിരിച്ച വലയില്‍ വന്നു വീഴുകയായിരുന്നു പ്രജീ ... വന്നു വീഴുകയായിരുന്നു ..
ഇതും പറഞ്ഞു എന്റെ ചുമലില്‍ വീണു കരച്ചിലോടു കരച്ചില്‍ ...!!
പിന്നീടവിടെ നടന്നത് ഒരു കൂട്ടപ്പൊരിചിലായിരുന്നു.


"സത്യം എവിടെ ഒളിപ്പിച്ചു വച്ചാലും
അത് ബുള്ളറ്റിലേറി ഒരുനാള്‍ വരിക തന്നെ ചെയ്യും
സത്യമേവ ജയതേ : "

നോട്ട് :- ഈ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണ് ജീവിച്ചിരിക്കുന്നവരുമായി സാമ്യം തോന്നുന്നു എങ്കില്‍ അത് തികച്ചും സ്വാഭാവികം (മനപൂര്‍വ്വം ) മാത്രം .

ശുഭം

Saturday

മേരി വയോള ഡയാന.

മേരി വയോള ഡയാന
നീയെന്റെ ശരീരത്തിന്റെ ഇടതു വശത്തിരുന്ന്
തുടിച്ചിരുന്ന മഞ്ചാടി മണിയെടുത്തു
കടലിലെറിഞ്ഞു

എന്റെ പ്രണയം അടക്കം ചെയ്ത
ശവക്കല്ലറ തുറന്നു
പ്രണയപരവശരായ ഓര്‍മകളെ
സ്വതന്ത്രരാക്കി ..

എന്റെ സൂര്യനും,
നന്മയും പാപവുമുണ്ട് .!
ഹൃദയം കൊണ്ടും ശരീരം കൊണ്ടും
വ്യഭിചരിച്ച പ്രണയത്തിന്റെ നന്മ
അതുമല്ലെങ്കില്‍ പാപം

മേരി വയോള ഡയാന
നീയെന്നെ മഴയെ വെറുക്കാന്‍ പഠിപ്പിക്കുന്നു
പ്രണയത്തിന്റെ മണമുള്ള കാറ്റിന്റെ കുസൃതിയില്‍ നിന്ന്
ഒളിച്ചോടാന്‍ പ്രോത്സാഹിപ്പിക്കുന്നു
നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന കടങ്കഥകളില്‍
ചോദ്യമില്ലാത്ത ഉത്തരമാക്കുന്നു ..

മേരി വയോള ഡയാന
നീയെന്റെ നന്മയുടെ സൂര്യനെ
തിരിച്ചെടുക്കുന്നു ..

സ്നേഹപൂര്‍വ്വം
പ്രജില്‍ അമന്‍

Tuesday

അനക്ക് ഫ്രന്റ്‌ റോള്‍ അറിയോ ...? ബാക്ക് റോള്‍ അറിയോ ...? ഞമ്മള് കാണിക്കാം

ഇടതു നിന്ന് നജീബ് (മന്തു),സുമു,രാജീവ്‌ ,സ്റ്റാന്‍ലി,രജീഷ് (കടു )

കാമ്പസ് അവസാനിക്കാന്‍ പോകുന്ന ആ സമയത്ത്
എല്ലാവരും ഒന്നിച്ചുള്ള ആ യാത്ര ഒരു നല്ല ആശയമായി തോന്നി .
എയര്‍ ഫോഴ്സ് പരീക്ഷ എന്ന പേരില്‍ സുമേഷും( കോക്കാന്‍ ),രജീഷും (കടു ) പിന്നെ യാത്ര എന്ന് കേള്‍ക്കുമ്പോള്‍ ഓടിച്ചാടി തയ്യാറെടുക്കുന്ന ഞാനും ,സ്റ്റാന്‍ലി യും ,രാജീവും , ഭക്ഷണം കഴിക്കാന്‍ കിട്ടും എന്ന് എവിടെ കേട്ടാലും പാഞ്ഞു വരുന്ന നജീബും (മന്തുള്ള ) ,(അവന്റെ തലയില്‍ പടച്ചോന്‍ ഇതല്ലാതെ മറ്റൊന്നും എഴുതി വച്ചില്ല "ഭക്ഷണം കണ്ടാല്‍ മരിച്ചു വീഴുക " )
ആ 6 അടി 5 ഇഞ്ച്‌ ശരീരത്തിന് ആവശ്യത്തിനും അനാവശ്യത്തിനും ആയി മന്തുള്ള തിന്നു മതിച്ചു നടക്കുന്ന കാലം

തിരുവല്ലയിലെത്തിയ ഉടനെ സ്റ്റാന്‍ ലി യുടെ അമ്മയുടെ വീട്ടില്‍ കയറി ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം ഞങ്ങള്‍ അകത്താക്കി .. അവന്റെ കസിന്റെ ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ താക്കോല്‍ കയ്യില്‍ കിട്ടിയതും ഓടടാ ഓട്ടം .. ഭക്ഷണം കിട്ടിയില്ലേ ഇനി എന്ത് അമ്മമ്മ ..!എന്ത് അമ്മച്ചി .. !! എന്ത് വിശേഷം ...!!!

യാത്രാ ക്ഷീണം ഒന്നും ഞങ്ങളെ അലട്ടിയിരുന്നില്ല , ബാഗില്‍ നിന്നും ജോഹറിന്റെ ഫുള്‍ ബോട്ടില്‍ എടുത്തു കുടിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി .അന്നത്തെ ഒരു പ്രധാന വിലകുറഞ്ഞ ബ്രാണ്ടി അതായിരുന്നു, വീട്ടില്‍ നിന്ന് കിട്ടുന്ന തുച്ചമായ പോക്കറ്റ്‌ മണി കൊണ്ട് മാനേജ് ചെയ്യണ്ടേ എല്ലാം (അന്നേ ഒരു മാനേജര്‍ ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്) പിന്നെ അത് ഒരു തിരക്കേടില്ലാത്ത ലഹരിയും പ്രദാനം ചെയ്തിരുന്നു . ഒരിക്കല്‍ ആദ്യമായി ജോഹര്‍ അടിച്ച അമീര്‍ പൌലനി എന്ന ഇറാനിയന്‍ സുഹൃത്ത്‌ " ഹോ പഹയാ നീ എന്തെ നേരത്തെ ജോഹര്‍ നെ കുറിച്ച് പറയാഞ്ഞേ...? എന്ന് നാക്ക് കുഴഞ്ഞു പറഞ്ഞതും , വാളുവെച്ചു മറിഞ്ഞതും ഇന്നും ഓര്‍ക്കുന്നു .
രജീഷും ,മദ്യപിക്കാത്ത മന്തുവും ഒഴികെ ബാകി എല്ലാവരും ഫിറ്റ് .
രജീഷ് പരീക്ഷക്ക് തയ്യാറെടുത്തായിരുന്നു വന്നിരുന്നത് കഴിയു മെങ്കില്‍ ഇന്ന് തന്നെ എയര്‍ ഫോഴ്സ് ഇല്‍ കയറാന്‍ .
അത്രത്തോളം കോന്ഫിടെന്‍സ് ഇല്‍ ആരുന്നു കടു .
പക്ഷെ അവന്റെ വിധി മറ്റൊന്നായിരുന്നു . (ഭാരതപ്പുഴയുടെ ആഴങ്ങളില്‍ അവന്റെ ഓര്‍മ ഇന്നും മറയാതെ കിടക്കുന്നു .
ഒരു സങ്കടപ്പെടുത്തുന്ന പൊട്ടിച്ചിരിയായി )
ഓര്‍മ്മിക്കാന്‍ ഒരു രാത്രി എല്ലാവര്ക്കും സമ്മാനിച്ച്‌ ലഹരിയില്‍ ആടിയും പാടിയും പരസ്പരം വിഴുപ്പലക്കിയും , രാത്രി ഞങ്ങള്‍ അര്ബാടമാക്കി.(മന്തുവിന്റെ അഭ്യര്‍ത്ഥന മാനിച്ചു 18 പ്രാവശ്യം ഇരുളിന്‍ മഹാനിദ്രയില്‍ പാടി ഞാന്‍ തോറ്റു ..)

സ്വപങ്ങള്‍ പൂക്കുന്ന രാവുകള്‍
താരങ്ങളുറങ്ങാത്ത രാവുകള്‍
സ്നേഹത്തിന്‍ മുന്തിരി ചാറിന്റെ ലഹരിയില്‍
അടിച്ചുഫിറ്റായുള്ള രാവുകള്‍
തിരുവല്ലായിലെ രാവുകള്‍
അങ്ങു ശ്രീകൃഷ്ണ യിലെ രാവുകള്‍
ഏറണാംകുളത്തെ രാവുകള്‍ .
കൊടൈ കനാലിലെ രാവുകള്‍ ....

പാടിന്റെ താളത്തില്‍ കട്ടിലിനു മുകളില്‍ എല്ലാവരും പതിയെ മലര്‍ന്നു .
സ്വപ്ന ങ്ങളെ തേടിപ്പിടിക്കാനുള്ള യജ്ഞത്തിലേക്ക് വേഗത്തില്‍ നെട്ടോട്ടം തുടങ്ങി ...!

*******
കാലത്തെ എണീറ്റ് വ്യായാമം ചെയ്യുവാന്‍ തുടങ്ങിയ എന്നെയും,
ജോലിക്ക് വേണ്ടി നല്ല ബോഡി അവശ്യം ആണ് എന്ന് പറഞ്ഞു എന്നോടൊപ്പം കൂടിയ കടുവിനെയും
നജീബ് വളരെ പുച്ഛത്തോടെ ആണ് വീക്ഷിച്ചുത് , രാജീവ് ഒഴികെ ( അവന്‍ "ശ്രുതി" എന്ന പേരിലുള്ള ഒരു ലോക്കല്‍ ജെട്ടി ആണ് ധരിക്കാറ് അങ്ങിങ്ങായി ഊട്ടകളും ഇലസ്ടിക്‌ ഇല്ലാത്തതുമായ ജെട്ടി, അത് കാണിക്കാന്‍ ഉള്ള നാണം കൊണ്ട് അവന്‍ ഒരു തോര്‍ത്തുമുണ്ട് എടുത്തു ചുറ്റിയിട്ടുണ്ട് ഞങ്ങള്‍ക്കുള്ളത് പോലെ അവനു jockey ജെട്ടി ഉണ്ടായിരുന്നില്ല പുവര്‍ രാജീവ് ...!!!) എല്ലാവരും ജെട്ടി മാത്രമേ ധരിചിരുന്നുള്ളൂ . മന്തുള്ള കറുത്ത ജെട്ടിയും ഇട്ടു കട്ടിലില്‍ പുച്ഛത്തോടെ ഇരിക്കുകയാണ് .
ഞങ്ങള്‍ വ്യായാമം കഴിഞ്ഞു വന്നു ഗോവണിയിലും കസേരയിലും ആയി ഇരിപ്പുറപ്പിച്ചു .
സുമു രാത്രിയിലെ ബാകി ജോഹര്‍ ഒരു ഗ്ലാസില്‍ എടുത്തു കയ്യില്‍ പിടിച്ചിരിക്കുന്നു ..രാത്രിയിലെ മദ്യത്തില്‍ വെളിയിലായ രവീന്ദ്രന്‍ ചേട്ടന്റെ ( സുമുവിന്റെ അച്ഛന്‍ ) കഥയുടെ ഹാങ്ങ്‌ഓവറില്‍ ആണ് അവന്‍ .
വ്യായാമം കഴിഞ്ഞു വന്ന ഞങ്ങളെ കണ്ടു പുച്ഛത്തോടെ മന്തുവിന്റെ ഒരു ചോദ്യം .
ഡാ പിള്ളേരെ ഇങ്ങുക്ക് ഫ്രന്റ്‌ റോള്‍ (മുന്നിലേക്ക്‌ തല കുത്തി മറിയല്‍) അറിയാമോ...?
ഇല്ല മന്തു ..!!!
പോട്ടെ ..ബാക്ക് റോള് (പിന്നിലേക്ക്‌ തല കുത്തി മറിയല്‍) അറിയാമോ ..?
മന്തുവിന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ടതും ഞങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ വീണ്ടും പറഞ്ഞു
ഇല്ല മന്തു ...!!
ഓക്കേ കണ്ടോളി .. ഞമ്മള് കാണിക്കാം ..!!
അവന്‍ കട്ടിലിനു മുകളില്‍ കയറി
മന്തുവിന്റെ ആ സാഹസം കണ്ടതും ഞങ്ങള്‍ ഗാലറിയില്‍
ആര്‍പ്പുവിളികളും കയ്യടികളുമായി മന്തുവിനെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായി നിലകൊണ്ടു .
ഹോ ഒരു ആറടി അഞ്ചു ഇഞ്ച് അജാനബാഹു , അതും ജെട്ടി മാത്രം ഇട്ടു .. ഹോ എന്റെ ചിരിവള്ളി പോട്ടിപ്പോകുമോ എന്ന് ഭയന്നു .. ആകാംക്ഷയോടെ പ്രോത്സാഹിപ്പിക്കുകയാണ് ..!!
മന്തു കട്ടിലിനു മുകളില്‍ കയറി,
ചുമരിനോട് ചേര്‍ന്ന് രണ്ടു കട്ടിലുകള്‍ കിടക്കുന്നുണ്ട് അതിനുമുകളില്‍ ബെഡ് ഉം ഇട്ടിടുണ്ട്, എല്ലാത്തിനും മുകളില്‍ ആയി വെളുത്ത ഒരു നീണ്ട വിരിയും വിരിച്ചിട്ടുണ്ട് ,
രണ്ടു കട്ടിലിനെയും മറക്കാന്‍ ആ വിരി പര്യാപ്തമായിരുന്നു .
ആ വിരി കാരണം രണ്ടു കട്ടിലുകള്‍ക്കും ഇടയിലുള്ള 'സാമാന്യം വലിയ ഗാപ്‌ 'മന്തു കണ്ടിരുന്നില്ല
മന്തു ആദ്യം മുന്‍പിലേക്ക് മറിഞ്ഞു .. ഞങ്ങള്‍ ആ കാഴ്ച കണ്ടു തലകുത്തി ചിരിച്ചു പ്രോത്സാഹിപ്പിച്ചു
ഞങളുടെ ഹരം പിടിപ്പിക്കുന്ന കയ്യടിയില്‍ മന്തു പറഞ്ഞു
ഡാ പിള്ളേരെ ദാ ഇനി ഞമ്മടെ ബാക്ക് റോള്
കണ്ടോളീന്‍...!!!
പുറകിലേക്ക് ഒറ്റ മറച്ചില്‍... പിന്നീടു അവിടെ നടന്നത് ഒരു പരാക്രമം ആയിരുന്നു
നേരെ തല ചെനു കട്ടിലിനിടയില്‍ കുരുങ്ങി .. മന്തുവിനെന്നല്ല ആര്‍ക്കും ഒന്നും മനസ്സിലായില്ല
ഞങ്ങള്‍ കരുതി മന്തുവിന്റെ ഒരു സാഹസീക പ്രകടനം ആണ് ഇത് എന്ന് .
ഉടല് നേരെ വെളിയില്‍, മന്തു... അതും ജെട്ടി മാത്രം ഇട്ടു .. കയ്യും കാലും മേല്‍പ്പോട്ടാക്കി അലറിക്കരയുകയാണ്
ഉമ്മോ രസ്സിക്കണേ ...? ഞമ്മളിപ്പം ചകുവേ ..? ഡാ പ്രജിലേ.. സുമേഷേ .. രസ്സിക്കടാ..!!
ഞങ്ങള്‍ ചാടി വീണു ഒരുവിദേന അവനെ കട്ടിലിലേക്ക് വലിച്ചിട്ടു ..!!
എല്ലാവരും നിശബ്ദരായി
മന്തു കഴുത്തുഴിഞ്ഞു ഇരിക്കുകയാണ് .. ആരുടെയും മുഖത്തേക്ക് നോക്കുന്നില്ല ..!!
ചിരിയടക്കിപ്പിടിച്ചു നില്‍ക്കുന്ന ആ നേരത്ത് രജീഷ് മന്തുവിനോട് ചോദിച്ചു ...!!
മന്തു അനക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ ..?
ഇല്ല ..ഞമ്മള് ഓക്കേ ആണ് !!!
ശരി ഒരു കാര്യം ചോദിക്കട്ടെ
അല്ല മന്തൂ അനക്ക് ഫ്രണ്ട് റോള് അറിയോ ..?
അനക്ക് ബാക്ക് റോള് അറിയോ ..?
ഞമ്മള് കാണിക്കാം .
എങ്കീ ഞമ്മള് കാണിക്കാം കണ്ടോളീന്‍...!!
ശുഭം


Saturday

സാമുവേല്‍


അയാളും, അയാളുടെ കറുത്ത കുപ്പായത്തിനു മുകളിലെ വെളുത്ത വരകളും,
ഇടുങ്ങിയ ആ ഇരുട്ട് മുറിയും
ചിന്തകളുടെ ഘോഷയാത്ര സമ്മാനിക്കുന്ന ഒരു ചിത്രമായിരുന്നു.
സ്വയം പണിതീര്‍ത്ത ആ തടവറയുടെ ചുമരുകളിലാകെ തീവ്രമായ നിറങ്ങള്‍ കൊണ്ടുള്ള ചിത്രരചന ചരിത്രത്തിന്റെ കുറിപ്പുകള്‍ പോലെ നിലകൊണ്ടു .
മനസ്സ് കടലാസിലേക് സഞ്ചരിക്കാന്‍ വിസമ്മതിച്ചു,
വാകുകളൊക്കെ അകന്നു പോയ്‌ കൊണ്ടിരുന്ന ഒരു നേരത്താണ് അയാളിങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നു തുടങ്ങിയത് ..!
വാശിയോടെ വലിച്ചെറിഞ്ഞ പെയിന്റിന്‍ ഡപ്പികള്‍ ചുമരില്‍ വന്നു പൊട്ടിപ്പിളര്‍ന്ന് ഒലിച്ചിറങ്ങി പുതിയ ചിത്രങ്ങള്‍ രൂപപ്പെട്ട ആ ദിവസമായിരുന്നു തുടക്കം
ലഹരി മൂത്ത് ഉന്മാദവസ്തയിലാകുംപോളൊക്കെ ചിത്രങ്ങള്‍ക്ക് മുകളിലൂടെ വാശിയോടെ അയാള്‍ വീണ്ടും ചായം മുക്കിയടിച്ചു
ബ്രഷിന്റെ നാരുകള്‍ മുഴുവന്‍ പൊഴിഞ്ഞു വീഴുന്നതോ ..കയ്യുകള്‍ രണ്ടും കഴക്കുന്നതോ കാര്യമാക്കാതെ , ഒരു തളര്‍ച്ചയും ഇല്ലാതെ ,
ഒരു ഭ്രാന്തനെപ്പോലെ ചിത്രങ്ങളില്‍ നിന്നും ചിത്രങ്ങളിലേക്ക് കടുത്ത വര്‍ണ്ണങ്ങളില്‍ അയാള്‍ സഞ്ചരിച്ചു കൊണ്ടേ ഇരുന്നു .
നോട്ടം പാളുന്ന മാത്രയിലോക്കെ ചുമരിലെ ചിത്രങ്ങള്‍ മരണത്തെ മുഖാമുഖം കണ്ടപോലെ അയാളെ തുറിച്ചു നോക്കികൊണ്ടിരുന്നു .
നിയന്ത്രണമില്ലാത്ത മനസ്സിന്റെ വേദനയും പേറി പിരിഞ്ഞു പോയ വാകുകള്‍ക്ക് വേണ്ടി അയാള്‍ കാത്തിരുന്നു,
കാലം കൊണ്ട് വരുന്ന ബാധ്യത പോലെ അലസമായി വളര്‍ന്ന തലമുടിയും കട്ടപിടിച്ച താടിയും അയാളെ കൂടുതല്‍ ബീകരനാക്കി .
രാത്രികളില്‍ മാത്രമേ അയാള്‍ പുറത്തേക്കിറങ്ങി നടന്നുള്ളൂ
പകല്‍ മുഴുവന്‍ ആ ഇരുണ്ട മുറിയില്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ചിത്രങ്ങള്‍ തീര്‍ത്തു അയാള്‍ കഴിച്ചു കൂട്ടി . ഇടയ്ക്കു കയറി വരുന്ന പെണ്‍ സുഹൃതുക്ക്കള്‍ ഒഴിച്ചാല്‍ മറ്റാരും തന്നെ അങ്ങോട്ട്‌ കയറിവരാനോ അയാളെ കുറിച്ച് അന്നേഷിക്കാനോ മുതിര്‍ന്നില്ല .

പുറത്തു അങ്ങിങ്ങായി തെളിഞ്ഞിരുന്ന  നക്ഷത്ര വിളക്കുകള്‍ മനോഹരമായി അയാള്‍ക്ക് തോന്നിയില്ല .
ഒരുപക്ഷെ അയാളുടെ നോട്ടത്തെ ആകര്‍ഷിക്കാന്‍ മാത്രം മനോഹാരിത അതിനുണ്ടായിരുനില്ലായിരിക്കും.
കട്ടപിടിച്ച ഇരുട്ടിലൂടെ അയാള്‍ 'നിശബ്ദമായി അട്ടഹസിച്ചു ' പുറത്തേക്കു നടന്നു
പബ്ലിക്‌ ടാപിനു മുന്നില്‍ കുനിഞ്ഞു നിന്ന് തലയിലേക്ക് ടാപ്പ് തുറന്നു പിടിച്ചു .
തണുത്ത പച്ചവെള്ളത്തിന്റെ തണുപ്പില്‍ അയാള്‍ ചരിത്ത്രത്തിലേക്ക് ഓര്‍മകളുമായി നടന്നു കയറി .
തലയിലൊരു കൂട്ടം കടന്നല്ലുകള്‍ ഇരമ്പിയാര്‍ക്കുന്ന ഓര്‍മ്മകളുടെ ആഴങ്ങളില്‍ അയാള്‍
തിക്കും തിരക്കും പിടിച്ച ബസ്‌ സ്റ്റാണ്ടിനരികിലെ ഉന്തുവണ്ടിയില്‍ ,
തീനാളത്തിനു അരികില്‍  നിന്ന് കപ്പലണ്ടിചട്ടിയില്‍ പൂഴിമണലും നിലക്കടലയും ഇളക്കികൊണ്ടിരിക്കുന്ന 10 വയസുള്ള സാമുവേലായിരുന്നു
അവനു 5 വയസ്സുള്ളപോള്‍ അപ്പന്റെ കൂട്ടുകാരനോടൊപ്പം ഒളിച്ചോടിപ്പോയ അമ്മയെ പിന്നീടൊരിക്കല്‍ പോലും കാണണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത സാമുവേല്‍ .

********

പയ്പിന്‍ ചുവട്ടിലെ തണുത്ത സ്മരണകളില്‍ നിന്ന് വേച്ചു വേച്ചു അയാള്‍ ആ കുടുസ്സു മുറിയിലേക്ക് നടന്നു
മുറിയിലെ ചുവരിനപ്പുറത്തു ചിണുക്കങ്ങളും.. അടക്കിപ്പിടിച്ച സംസാരങ്ങളും .
അടുത്ത മുറിയിലെ മണിയമ്മയുടെ വിരുന്നു കാരിലാരെങ്കിലും കാമം പങ്കുവെക്കുകയാകും.. !
അതോ മണിയമ്മയുടെ മകളോ ..!!
അയാള്‍ പതുക്കെ ചുമരിനോട് ചെവി ചേര്‍ത്തു നിശബ്ദനായി ശ്രദ്ധിച്ചു
അത് മണിയമ്മയുടെ മകളുടെ ശബ്ദമാണ് .

വിളക്കണക്കട്ടെ ?
വേണ്ട നിന്റെ നഗ്നത ഞാനൊന്നു കണ്ടു കൊള്ളട്ടെ .
ശ്ശോ..! മാമന്‍ , ഒരു നാണോമില്ല..!
എന്നെ മാമന്‍ എന്ന് വിളിക്കണ്ട .
പേര് വിളിച്ചാല്‍ മതി .
പിന്നെ ആ ചിനുങ്ങിയ ചിരിയും കട്ടിലിന്റെ നേരിയ നിരക്കവും മാത്രം
ഇടക്ക് ആ പെണ്‍കുട്ടിയുടെ സീല്‍ക്കാരങ്ങള്‍ ചുമരിനെ തുളച്ചു പുറത്തു വന്നു ...!
അവള്‍ അടക്കം പിടിച്ചു പറഞ്ഞുകൊണ്ടിരുന്നു  
 മാമാ പതുക്കെ .
എനിക്ക് വേദനിക്കുന്നു .

മണിയമ്മയുടെ അനുജനും മകളും ആണ് അവിടെ എന്ന് സാമുവേല്‍ ഊഹിച്ചു ..ഇന്നലെ രാത്രിയില്‍ സ്ഥിരം സഞ്ചാരം കഴിഞ്ഞു വരുമ്പോള്‍ മണിയമ്മയുടെ വീട്ടിലേക്കു ആരോ ബാഗും ഏന്തി നടന്നു പോകുന്നത് കണ്ടിരുന്നു ഒരു നീണ്ടു മെലിഞ്ഞ താടിക്കാരന്‍.
മുറിക്കകത്തെ അടക്കം പറച്ചിലുകള്‍ അയാളെ വല്ലാതെ ഉന്മത്തനാക്കി
സാമുവേലിന്റെ കയ്യ് പതുക്കെ പാന്റിനുള്ളിലേക്ക്  നീങ്ങി
അവിടമാകെ കാട് പിടിച്ചു തുടങ്ങിയിരിക്കുന്നു ..!!

******

നിനക്കിവിടമാകെ ഒന്ന് വെട്ടി വൃത്തിയാക്കിയാലെന്താ ?
ഹോസ്റ്റല്‍ മുറിയിലെ കട്ടിലിനു മുകളില്‍ ഖജുരാഹോയിലെ രതിശില്‍പ്പങ്ങള്‍കണക്കെ ചുറ്റിപ്പിണഞ്ഞു കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു ..?
നീയീ കാടും പടലോം എല്ലായിടത്തും വളര്‍ത്തി കൃഷി വല്ലതും തുടങ്ങാനാണോ ?
എന്താ ആര്യ അന്തര്‍ജന്തിനു ഇപ്പൊ ഇങ്ങനെ ഒരു തോന്നല്‍
എന്നെ ആദ്യമായി കാണുന്ന പോലെ .
വെടിപ്പും വടിപ്പുമുള്ള ആണുങ്ങള്‍ ഉണ്ടായിട്ടും ഈ നസ്രാണിയുടെ പുറകെ കൂടേണ്ട ആവശ്യം ഉണ്ടായിരുന്നോ ?
എന്റെ ഭ്രാന്തമായ ചെയ്തികള്‍ കണ്ടിട്ടാണോ ?
ഇനി ഇപ്പൊ വിശ്വനാഥന്‍ മാഷ്‌ പറയുന്ന പോലെ കലാകാരന്മാരോടുള്ള ഒരു തരം ഭ്രമം ആണെന്നുണ്ടോ ..?
ലക്കും ലഗാനുമില്ലാതെ ആണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്
അവളുടെ മുഖം വാടിയ താമര കണക്കെ കൂമ്പിയടഞ്ഞു .
 നോട്ടം പിന്‍വലിച്ച്  അവള്‍ പതുക്കെ വസ്തങ്ങള്‍ ധരിച്ചു പുറത്തേക്കു നോക്കിപറഞ്ഞു
എനിക്കിറങ്ങണം
നല്ല മഴക്കുള്ള കോളുണ്ട്‌ .
മ്ലാനമായ മുഖത്തോടെ ആണ് അന്ന് ആര്യ ഇറങ്ങിയത്‌
ബസ്സ് കയറുന്നിടം വരെ അനുഘമിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല .
പെയ്തു തോരാത്ത മഴമേഘം പോലെ അവളുടെ മുഖത്ത് ആ വിഷാദം തളം കെട്ടി നിന്നു
ബസ്സില്‍ കയറിയതിനു ശേഷം അവളൊന്നു കയ് വീശിക്കാണിച്ചു .. പുഞ്ചിരിയുടെ അകമ്പടി പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല .

2 ദിവസത്തിന് ആര്യയെ കോളേജ് ലേക്ക് കണ്ടില്ല .
സാമുവേലിന്റെ ആവലാതി കൂടി
പിന്നീടു സുഷമയാണ് അത് പറഞ്ഞത്
ആര്യ ഇനി കോളേജ് ലേക്ക് വരില്ല , അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു ..!
സാമുവേലിന്റെ ആ സുഹൃത്ത്‌ ഇല്ലേ വിശ്വനാഥന്‍  അയാളാണ് വരന്‍ .
ആര് വിശ്വനാഥന്‍ മാഷോ .. എന്നിട്ട് അവള് സമ്മതിച്ചോ ?
ഞെട്ടലുള്ളിലൊതുക്കി സാമുവേല്‍ ചോദിച്ചു ...!!!

*******

മൂന്ന് ദിവസം കൂടി കാത്തു ശനിയാഴ്ച വന്നെത്തി . ആര്യയെ കാണാതെ തരമില്ല
കാണണം കഴിയുമെങ്കില്‍ വീട്ടില്‍ ചെന്ന് കാണണം . ഇടയ്ക്കു പോകാറുള്ളതാണ് ആര്‍കും
സംശയം തോന്നുകില്ല . സാമുവേല്‍ ബസ്സിലിരുന്നത്ത്രയും ചിന്തിച്ചുകൊണ്ടേ ഇരുന്നു .
ബസ്സിറങ്ങി നടക്കുമ്പോള്‍ ഇടവഴിയില്‍ വച്ച് വിശ്വനാഥന്‍ മാഷേ കണ്ടുമുട്ടി .
നീ എങ്ങോട്ടാ ഈ വഴിയെ ?
ഭീഷണി കലര്‍ന്ന ശബ്ദത്തില്‍ വിശ്വനാഥന്‍ ചോദിച്ചു .
ആര്യയെ ഒന്ന് കാണാന്‍ .
സാമുവേല്‍ നിനക്ക് ജാതിയും മതവുമൊന്നും കാണുകേല ഞാനും നീയും കമ്മ്യൂണിസ്റ്റ്‌ ആണ്
നീയിപ്പോ അങ്ങോട്ട്‌ പോകേണ്ടതില്ല !!
ഇല്ല ...എനിക്കവളെ  ഒന്ന് കാണണം ..കണ്ടേ മതിയാകു..സാമുവേല്‍   ധൈര്യം സംഭരിച്ചു പറഞ്ഞൊപ്പിച്ചു
ചെവിക്കുമുകളില്‍ ഒരു ഇരമ്പലും ഒരു മൂളിച്ചയും ആണ് പിന്നീടു കേട്ടത്.
പിന്നെടവിടെ നടന്നതെല്ലാം  തികച്ചും ഏകപക്ഷീയമായിരുന്നു.
അന്യ ജാതിയില്‍ നിന്ന് വന്നു ഞങ്ങടെ പെണ്ണിനെ അങ്ങ് തട്ടിയെടുക്കാം എന്ന് കരുതിയോട ഏഭ്യാ..!!
സ്വത്ത് കണ്ടിട്ട് തന്നെ ആണെടാ ...!!! നിന്റെ കൂടെ എല്ലാം പങ്കു വെച്ചവളാണെന്നറിഞ്ഞിട്ടും അവളെ ഞാന്‍ സ്വീകരിക്കുന്നത് .
ചേരേണ്ടതേ ചെരാവൂ ... നായെ ..!
അടിച്ചു നുറുക്കുന്നതിനിടയില്‍ വിശ്വനാഥന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു .
ചോരയിലും ചെളിയിലും കുളിച്ചു അയാള്‍ ആ ഇടവഴിയില്‍  ജഡം കണക്കെ കിടന്നു

*******

ഓര്‍മ വരുമ്പോള്‍ ഒരു ധര്‍മ്മാശുപത്രിയില്‍ ആണ്
ഒന്നും ശരിക്കോര്‍ക്കാന്‍ കഴിയുന്നില്ല . അടുത്ത് സഹപാഠിയും സുഹൃത്തുമായ അന്‍വര്‍ ഉണ്ട് .
അവന്റെ ഉപ്പ  ശിഹാബുദ്ധീന്‍ ഡോക്ടറുടെ ശുശ്രൂഷണത്തില്‍ ആണ് എന്ന് മനസ്സില്ലായി.
അവരയാളോട് കനിവ് കാണിച്ചു
ഒരു മാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു
ഇടക്കൊരു ദിവസം അവളും വിശ്വനാഥനും കൂടി കാണാന്‍ വന്നു
അവളുടെ മുഖത്തപ്പോള്‍ ഒരു നീണ്ട പുച്ഛമായിരുന്നു
അവരൊരുമിച്ചു ശരീരം പങ്കു വെച്ച് വെന്നോ പ്രണയിച്ചിരുന്നെന്നോ ഉള്ള ഒരു ഭാവം പോലും അവളുടെ മുഖത്ത് അവശേഷിച്ചിരുന്നില്ല .
നഷ്ട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പോലെ അവളുടെ നെറുകയില്‍ ചുവന്ന കുങ്കുമം ചാലിട്ടു കിടന്നു

ആശുപത്രിയില്‍ നിന്നും ഇറങ്ങുമ്പോള്‍ എങ്ങോട്ട് പോകും ഇനി എന്ന് ഒരു ചിന്തയും ഇല്ലായിരുന്നു
ശിഹാബുദ്ധീന്‍ ഡോക്ടര്‍ തന്നെ ആണ് മുംബൈ യിലെ പ്രശസ്ത പത്രത്തില്‍ ജോലി വാങ്ങിച്ചു തന്നത്
അങ്ങനെ അവിടെ നിന്നും മുംബൈക്ക് വണ്ടി കയറി .

********
അകത്തെ സീല്‍ക്കാരങ്ങല്‍ക്കൊപ്പം .
അയാളുടെ വിരലുകള്‍ക്കുള്ളില്‍ പൌരുഷം കിടന്നു ത്രസിച്ചു.
സ്വന്തം അമ്മാവനോടൊപ്പം ശരീരം പങ്കു വെക്കുന്ന സ്ത്രീ , ഭര്‍ത്താവിനെയും അഞ്ചു വയസ്സായ മകനെയും ഉപേക്ഷിച്ചു ഇറങ്ങിപ്പോകുന്ന സ്ത്രീ , കാമുകന്റെ സുഹൃത്തിനൊപ്പം ശയിച്ചു കാമുകനെ നിഷ്പ്രയാസം മറന്നു പോകുന്ന സ്ത്രീ , പിന്നെയും അയാള്‍ ആലോചിക്കുകയായിരുന്നു ആദ്യദിനത്തില്‍ നിന്ന് തുടങ്ങി അന്ന് പകല്‍ വരെ അയാളുടെ ചൂടും പറ്റിക്കിടന്ന സ്ത്രീകളെപ്പറ്റി ..!!
സ്ത്രീ എന്നത് നിരന്തരം രൂപം മാറുന്ന ഏതു വേഷവും നിഷ്പ്രയാസം എടുത്തു അണിയാന്‍ കഴിയുന്ന ഭീബത്സ ജീവികള്‍ ആയിട്ട് അയാള്‍ക്ക് തോന്നി .
അട്ടഹസിക്കുന്ന നഗ്നരായ സ്ത്രീരൂപങ്ങള്‍ ഭോഗിക്കാന്‍  മാത്രം ആവശ്യപ്പെട്ടു  കൊണ്ട്
അയാള്‍ക്ക്‌ ചുറ്റിലും നിന്ന് നഗ്ന നൃത്തം ചവുട്ടിക്കൊണ്ടിരുന്നു .
അയാള്‍ കണ്ണുകള്‍ മുറുക്കിയടച്ചു  ഉറക്കെ നിലവിളിച്ചു ...!!!
അയാളുടെ പൌരുഷം കാലുകള്‍ക്കിടയില്‍ തേരട്ടയെപ്പോലെ  ചുരുണ്ട്  തളര്‍ന്നു വീണു 
കാമത്തിന്റെ പുതുമ നശിച്ചിരിക്കുന്നു .ഇനിയിവിടെ ഈ മാംസക്കഷണത്തിന് പ്രസക്തിയില്ലാ ..!!!
ചായക്കൂട്ടിനു നടുവില്‍ നിന്നും കത്തി വലിച്ചെടുത്തു രണ്ടാമതൊന്നാലോചിക്കാതെ   അയാള്‍ അയാളുടെ പൌരുഷം ചേദിച്ചു.
ചോരയില്‍ കുളിച്ച ആ മാംസക്കഷണം  ചലനമറ്റു തറയില്‍ കിടന്നു .                                        അയാള്‍ വരച്ചു കൂട്ടിയ ചിത്രച്ചുമരിനു മുകളില്‍ ചോര ചീറ്റിത്തെറിച്ചു പുതിയ ഒരു ചിത്രം കൂടി രൂപപ്പെട്ടു .
കടുത്ത വര്‍ണ്ണത്തില്‍ ചോര ചീറ്റിത്തെറിച്ചു രൂപപ്പെട്ട ആ ചിത്രം അയാളുടെ ചലനമറ്റു തുറിച്ചു നില്‍ക്കുന്ന കണ്ണുകളെ ഭീതിയോടു കൂടെ അപ്പോഴും നോക്കിക്കൊണ്ടേയിരുന്നു .

ശുഭം .

Thursday

ഈസ്‌ ഇറ്റ്‌ ടെന്‍സിംഗ് നോര്‍ഗേ ?

ഗിരീഷ്‌(മാമന്‍), സ്റ്റാന്‍ലി(മത്ത), സുമേഷ് (കോക്കാന്‍)

അശ്വമേധം പരിപാടി കൈരളി ടെലിവിഷന്‍ ഇല്‍ തകര്‍ത്ത് നടന്നു കൊണ്ടിരിക്കുന്ന സമയം അന്ന് ക്ലാസില്‍ പ്രധാന നേരം പോക്ക് അശ്വമേധം കളിക്കലായിരുന്നു .
k v r സര്‍ ക്ലാസ്സില്‍ എന്തോ കടുത്ത വിഷയത്തിനു പിറകെ ആണ്
ഫിസിക്സ്‌ ബുദ്ധിജീവികളുടെ ഒരു സംഗം അദ്ധേഹത്തിന്റെ തെറിച്ചു വരുന്ന തുപ്പലത്തെ വകവെക്കാതെ മുന്‍ബെഞ്ചില്‍ ഇടം പിടിച്ചിട്ടുണ്ട് ... ഒന്നാമതിരിക്കുന്ന രഞ്ജു ഇടയ്ക്കു മുടി ചീകി മിനുക്കുന്നും ഉണ്ട്, ചെറുപ്പത്തിലെന്നോ മുടിവെട്ടാന്‍ ചെന്നിരിക്കുമ്പോളുള്ള ബാര്‍ബര്‍ഷോപ്പിന്റെ ഇക്കിളിപ്പെടുത്തുന്ന ഓര്‍മ അവന്റെ മുഖത്തു മിന്നിമറിഞ്ഞിരുന്നു ..
ആ മഴചാറലിനെ ഭയന്നോ ? അതോ ബുദ്ധിജീവികളുടെ കൂടത്തില്‍ ചേരാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടോ പുറകു ബെഞ്ചിലെ സ്ഥിരം സ്ഥലത്ത് ഞങ്ങള്‍ കൂടം കൂടി ഇരിപ്പുറപ്പിച്ചു ...!!
സ്വന്തം ഇരിപ്പിടങ്ങളില്‍ നായ (രാജീവിനെ അല്ല ഉദ്ദേശിച്ചത് ) കയറി ഇരിക്കരുത് എന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങളുടെ ചന്തി താങ്ങാന്‍ ആ പുറകു ബഞ്ച് എന്നും ഒരു ഹതഭാഗ്യവാനെ പോലെ നിശബ്ദമായി നിലകൊണ്ടു .
മാമന്‍ ഗിരി അമ്മായിയേം സ്വപനം കണ്ടു അടിച്ചു ഫിറ്റായി കിടന്നു ഉറക്കമായിരിക്കുന്നു .. സര്‍ അവനോടുള്ള ഭയഭക്തി ബഹുമാനം കൊണ്ട് കണ്ടില്ലെന്നു നടിച്ചു തകൃതിയില്‍ ക്ലാസ്സ്‌ നടത്തിപ്പോന്നു ..!!
ഒരേ പ്രായക്കാര്‍ക്കു കിട്ടുന്ന ചില പരിഗണനകള്‍ .. ഗിരീം കെ .വി . രാമകൃഷ്ണന്‍ സര്‍ ഉം ഒരുമിച്ചു പഠിച്ചിട്ടുണ്ട് എന്ന് പരക്കെ ആ ഇടയ്ക്കു ഒരു സംസാരം ഉണ്ടായിരുന്നു ക്ലാസ്സില്‍ .. അസൂയക്കാരുടെ ചില ഗോസിപ്പുകള്‍ ..!!
ഗിരിക്കിപ്പുറത്തു കോക്കാന്‍ സുമു പിന്നെ ഞാന്‍ പിന്നെ സ്റ്റാന്‍ലി അങ്ങനെ നിരന്നിരിക്കുകയാണ് ഫിസിക്സ്‌ ന്റെ ലോകത്ത് നടക്കുന്ന കണ്ടുപിടുത്തങ്ങളൊന്നും ഞങ്ങളെ ബാധിക്കുന്നില്ല ..
അശ്വമേധം കളി തകൃതിയില്‍ പുരോഗമിക്കുകയാണ് ജി . എസ .പ്രദീപ്‌ ആയിയും, ജൂറി ആയിയും ഞാനും ,സുമുവും ,സ്റ്റാന്‍ലി യും മാറി മാറി സ്വന്തംജനറല്‍ നോളെജ് പരീക്ഷിക്കുന്നു "ഒരു സൈലന്റ് കുരുത്തക്കേട്‌ ".. (അന്ന് ഫിസിക്സ്‌ പഠിക്കാതിരുന്നത്‌ എത്രയോ നന്നായി എന്ന് ഇപ്പൊ തോനുന്നു )
മത്സരത്തില്‍ ഒരു വട്ടം തോറ്റ എന്റെ ഊഴം ജൂറി ആകാന്‍ ആയിരുന്നു , സുമു ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഉം സ്റ്റാന്‍ലി മത്സരാര്‍ത്തി യും .. സ്റ്റാന്‍ലി ചെവിയില്‍ പറഞ്ഞു (ടെന്‍സിംഗ് ആന്‍ഡ്‌ ഹിലരി ) സുമു ഹിലരി പറഞ്ഞാല്‍ നീ ടെന്‍സിംഗ് എന്ന് പറയണം .
ശരി ഞാന്‍ അപ്രൂവ് ചെയ്തു.
സുമുവിനു പോയിന്റ്‌ കൂടുതല്‍ ആണ്, ഇന്ന് അവന്‍ മൂന്ന് വട്ടം ജയിച്ചിട്ടുണ്ട് ... ഇംഗ്ലീഷ് ക്ലാസ്സിലും അവന്‍ ഒരു വട്ടം വിജയിച്ചിരുന്നു ..!!
കളി തുടങ്ങി ..
താങ്കള്‍ ഉദ്ദേശിക്കുന്ന വ്യക്തി ഒരു വനിത ആണോ ?
ജി എസ് പ്രദീപിനെ അനുകരിച്ചു സുമുവിന്റെ ആദ്യ ചോദ്യം,
ഒരു ചെറിയ പരുങ്ങല്‍ മുഖത്ത് വരുത്തി സ്റ്റാന്‍ലി പറഞ്ഞു ,
അല്ല !!!
പുരുഷന്‍ ?
ഹോ ഭയങ്കര ബുദ്ധിപരമായ ചോദ്യം !!! നെടുവീര്‍പ്പിട്ടു സ്റ്റാന്‍ലി ഉത്തരം പറഞ്ഞു, അതെ ..!!!
1980 നു ശേഷം ജനനം ?
അല്ല
i900 നു ശേഷം ജനനം ?
അതെ
ചോദ്യങ്ങള്‍ ഇങ്ങനെ തളര്‍ന്നും മലര്‍ന്നും നീങ്ങി ഒടുവില്‍
പതിനാറാമത്തെ ചോദ്യത്തില്‍ മലകയറ്റം , സ്പോര്‍ട്സ് തുടങ്ങിയവയു മായി ബന്ധപ്പെട്ടത് എന്ന ചോദ്യം?
അതെ എന്ന ഉത്തരത്തില്‍ സുമുവിന്റെ കണ്ണ് ഒന്ന് തിളങ്ങി
മലകയറ്റം ആണോ അയാളുടെ പ്രധാന മേഘല.!!
അതെ ..!!
എവറസ്റ്റ്‌ കീഴടക്കിയിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് ശരിയായിരിക്കുമോ ?
ലൈഫ് ലൈന്‍ യുസ് ചെയ്യുന്ന ഭാവത്തില്‍ സ്റ്റാന്‍ലി എന്നെ നോക്കി (ചിരിച്ചു )!!
യെസ്ശരിയാണ് .!!
വീണ്ടും സുമുവിന്റെ ഉള്ളിലെ ജി .എസ് .പ്രദീപ്‌ ഉയര്‍ത്തെണീറ്റു നൃത്തം ചവുട്ടി ..!!
23 ചോദ്യങ്ങള്‍ ആണ് ചോദിക്കാനാകുക 18 ചോദ്യങ്ങള്‍ ഇതിനകം തന്നെ ചോദിച്ചു കഴിഞ്ഞിരിക്കുന്നു ..!!
ഉത്തരം കണ്ടെത്തിയ നിറവില്‍ കൈ വിരലുകള്‍ നിവര്‍ത്തിക്കാണിച്ചു കൊക്കാന്റെ (സുമു )അടുത്ത ചോദ്യം ?

ഇത് 5 ആണോ ?
അതെ
ഇത് 4ആണോ ?
അതെ !!
ഇത് 3ആണോ ?
അതെ !!
ഇത് 2ആണോ ?
അതെ !!
ഇത് 1ആണോ ?
അതെ !!
അതോടെ 23 ചോദ്യങ്ങളും തീര്‍ന്നു
വിജയീ ഭാവത്തില്‍ സുമുവിന്റെ അടുത്ത പ്രകടനം മലകയറ്റത്തിന്റെ അത്ത്യുന്നതിയില്‍ നടന്നു കയറിയ മനുഷ്യന്‍ അതെ ടെന്‍സിംഗ് ...ഈസ്‌ ഇറ്റ്‌ ടെന്‍സിംഗ് നോര്‍ഗേ ?
ജൂറി ആയ എന്നോടായിരുന്നു ചോദ്യം ഉള്ളിലെ ചിരി അടക്കി ഞാന്‍ പറഞ്ഞു ..!!
അല്ല ഹിലരി .. എഡ്മണ്ട് ഹിലരി !!!!

ഇത് 5 ആണോ ?!!
ഇത് 4ആണോ ?
ഇത് 3ആണോ ?
ഇത് 2ആണോ ?
ഇത് 1ആണോ ?
ആവോ ആര്‍ക്കറിയാം ...!!


Monday

ജനവരി 19


ഇരുട്ട് തിന്നു തീര്‍ത്ത ശരീരത്തില്‍
പരിശോധന നടത്തി സെര്‍ച്ച്‌ ലൈറ്റ് കള്‍ വന്നും പോയിക്കൊണ്ടുമിരുന്നു
അകന്നു പോകുന്ന വെളിച്ചത്തില്‍ പൂഴി മണലിന്റെ തരികള്‍
പൂച്ചാണ്ടി മീനിന്റെ തലയിലെ നക്ഷത്രം പോലെ
കൈതണ്ടയില്‍ കുഞ്ഞു നക്ഷത്രങ്ങളെ സൃഷ്ടിച്ചു മിന്നിത്തിളങ്ങി ..
വര്‍ഷങ്ങളായിട്ടു ആകാശം കാണാന്‍ കഴിയാത്തവന്റെ ആര്‍ത്തി ആയിരുന്നു രവിയുടെ മുഖത്തപ്പോള്‍ . ഡല്‍ഹിയിലെ ആകാശത്തിനു ചതുരാക്രിതിയാണ് ഫ്ലാറ്റുകള്‍ക്കിടയില്‍ ഞെങ്ങി ഞെരിഞ്ഞു മാത്രം കാണുന്നആകാശം ചതുരത്തിനകത്ത്‌ നാല് നക്ഷത്രം കണ്ടാലായി ..!!
കണ്ണിറുക്കുന്ന നക്ഷത്രങ്ങളെയും
മേഖകീറിനു
താഴെ ഒളികണ്ണിട്ടു നോക്കുന്ന ചന്ദ്രനേയും കണ്ടു
പൂഴിമണലില്‍, ഇനി എന്നാവോ ?
ഒരു നീണ്ട നെടുവീര്‍പ്പിട്ടു രവി വലതു വശത്തേക്ക് തിരിഞ്ഞു കിടന്നു ..
ഇരുണ്ട മേഖങ്ങള്‍ പുതിയ ആക്രിതികളിലും രൂപങ്ങളിലും ഭയപ്പെടുത്തിയും, ചിന്തിപ്പിച്ചും പറന്നു നടന്നു
പ്രകൃതിയുടെ കാന്‍വാസിലെ ചിത്രങ്ങള്‍ ...!!
രവിബാഗിലെ സൈഡ് പോക്കറ്റില്‍ നിന്ന് സിഗരെറ്റെടുത്ത്‌ കൊളുത്തി.. പുക കട്ടിയായി മുകളിലേക്ക് പറന്ന്ഇരുട്ടിലെവിടെയോ പോയൊളിച്ചു ..
കടല്‍ത്തിരകള്‍ തണുത്ത കാറ്റിനൊപ്പം പതുക്കെ കുണുങ്ങി ക്കുണുങ്ങി കരക്ക്‌ കയറി
അതിലും വേഗത്തില്‍ തിര്ച്ചും പോയി..ഓരോതിരകളിലും ആത്മാവില്‍ നിന്നും ആത്മാവിലേക്കുള്ള
സംഗീതമുണ്ടായിരുന്നു..!!

*
നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍ രവി ചോദിച്ചു ?
നീന, നീ എന്നും ഇങ്ങനെ നക്ഷത്രമെണ്ണിക്കിടക്കാന്‍ എന്റെ കൂടെ ഉണ്ടാകുമോ ..?
രവിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിചിട്ടില്ലാത്തതും ,നീന കേള്‍ക്കാന്‍ കൊതിചിരുന്നതുമായ ആ ചോദ്യം കേട്ട് നീനയുടെ കണ്ണുകള്‍ വിടര്‍ന്നു ,
പുതിയ ഫിലോസഫികള്‍ക്ക് വേണ്ടി അവളുടെ മനസ്സിന്റെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു .
പെട്ടന്ന് അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു ..!!
രാത്രി പോയി വെളുക്കുമ്പോള്‍ രവി പോകും അടുത്ത കൂടിക്കാഴ്ച എന്നെന്നരിയാത്ത യാത്ര ..!!
"ഈ കടലില്‍ തിരകളുടെ വിഭ്രാന്തിയില്‍ ഞാനും ഉണ്ടാകും..!
നിര്‍ത്തൂ...! ഞാനും നീയും സംസ്സാരിക്കുന്നത് മുഴുവനും വൃദ്ധന്‍ മാരുടെ ഭാഷയില്‍ ആണ്
യുവത്വത്തിലെ വാര്‍ധക്യം ബാധിച്ചവരെപ്പോലെ ... വാചകം മുഴുമിക്കാന്‍ അവളുടെ ചുണ്ടുക്കള്‍ അനുവദിച്ചില്ല നാക്കുകളും ചുണ്ടുകളും പരസ്പരം മത്സരിച്ചു... ഉമിനീരിന്റെ പുതിയ സമവാക്യങ്ങള്‍ രൂപം കൊണ്ടു..അവളുടെചുണ്ടുകള്‍ കഴുത്തിലൂടെ നെഞ്ഞിലെക്കിറങ്ങി നിഗൂടതകള്‍ തേടി യാത്രയായി ...!!

*
ആരാടാ പാതിരാക്ക്‌ ... കടപ്പുറത്ത് ...???
പോലീസുകാരന്റെ താക്കീത് ഓര്‍മയുടെ ആലിംഗനംത്തില്‍ നിന്ന് പുറത്തേക്ക് ചവുട്ടിഎറിഞ്ഞു.!!
സ്ഥിരം പറ്റുകാരി ജലജാന്റിയുടെ നിതംബമാലോചിച്ചു നടത്തിയ സ്വയംഭോഗം
പകുതി നിന്ന് പോയതിന്റെ നീരസത്തിലെന്ന പോലെ പോലീസുകാരനെ നോക്കി .
മിന്നിമറിഞ്ഞ സെര്‍ച്ച്‌ ലൈറ്റ് ന്റെ വെളിച്ചത്തില്‍ മുഖം വ്യക്തമായി കണ്ടു ..!!
കുട്ടന്‍ പിള്ള ...വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ കടലിനു മുന്‍പില്‍ കാറ്റുകൊണ്ടിരിക്കുമ്പോള്‍
ഇതേ ശബ്ദം തന്നെ ആണ് അന്നും താകീതുമായി വന്നത്..
നീന വല്ലാതെ പേടിച്ചിരുന്നു അന്ന് ..
കുട്ടന്‍ പിള്ള എന്ന നെയിം ബോര്‍ഡ്‌ കണ്ടതും രവി ചിരിച്ചു ..
അന്ന് കുട്ടന്‍പിള്ള വെറും പോലീസ്
കോണ്‍സ്റ്റബിള്‍ആയിരുന്നു ഇപ്പൊ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരിക്കുന്നു . കാലം അവിടവിടെ ആയി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നുമനസ്സ് കുമാരന്‍ സഖാവിന്റെ വാചകങ്ങള്‍ ഒരുവേള കടമെടുത്തു .
"change is the essance of life

everything changes except change it self "...!!
ഹെഡ് കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ള അറുപതുകളിലെ സിനിമ ഫ്രെയിം ഇല്‍ നിന്നും പുറത്തേക്കിറങ്ങി വന്ന ഒരുരൂപം,ഇപ്പോള്‍ അയാള്‍ക്ക് പേര് കൃത്യമായി ചേരുന്നുണ്ട് ...!!
രവിയുടെ പരവശം കണ്ടു അയാള്‍ ചോദിച്ചു
പ്രണയ നൈരാശ്യം അല്ലെ ...?
രൂപതിനൊട്ടും ചേരാത്ത ഭാവമായിരുന്നു അപ്പോള്‍അയാള്‍ക്ക് .
കുട്ടന്‍ പിള്ളയുടെ തടിച്ച വയറും,തൂങ്ങിക്കിടക്കുന്ന മുലകളും,കപ്പട മീശയും ഒരിക്കല്‍ പോലും
അനുകമ്പ എന്ന വികാരം കാണിക്കാന്‍ പര്യാപ്തനല്ലെന്നു വിളിച്ചു പറഞ്ഞിരുന്നു ...
സര്‍ എന്നെ ഓര്‍മയില്ലേ ...?
വര്‍ഷങ്ങള്‍ക്കു പിറകിലെ ഓര്‍മകളെ തിരിച്ചു വിളിക്കാന്‍ ഒരു രവി ഒരു ശ്രമം നടത്തി,
എനിക്ക് നിങ്ങളുടെ മുഖം ഇപ്പോളും ഓര്‍മയുണ്ട്
ഞാന്‍ ഇപ്പോള്‍ വീട്ടിലാണ് താമസിക്കുന്നത്, പുറകില്‍ ഇരുട്ടിലാണ്ട്കിടക്കുന്ന വലിയ വീടിനെ ചൂണ്ടിപറഞ്ഞു ..
ബാഗില്‍ നിന്ന് പഴയ കാസെറ്റ് കെട്ടുകള്‍ എടുത്തു അതില്‍ നിന്നൊരെണ്ണം വാക്മാന്‍ ഇല്‍ ഇട്ടു
കാസെറ്റ് വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്ക് വേഗത്തില്‍ തിരിഞ്ഞു ..
"പ്രാണസഗീ ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍ ..."
ചരിത്രതിലെവിടെയോ കുട്ടന്‍ പിള്ള പാടുകയാണ് ...!!
പിള്ളയുടെ അന്നത്തെ ഒരു സോളോ പെര്‍ഫോര്‍മന്‍സ് രവി റെക്കോര്‍ഡ്‌ ചെയ്തു വച്ചിരുന്നു ..
കുട്ടന്‍ പിള്ള വാച്ചില്‍ നോക്കി 10.30 pm, രവിയെ ഒന്ന് സൂക്ഷിച്ചുനോക്കിയിട്ട് പൂഴിമണലില്‍ ചന്തിക്ക് ഇടം തേടി ..
കാലങ്ങള്‍ക്കപ്പുറത്ത് നിന്ന് ചിരിക്കുന്ന ഒരു പോലീസുകാരനെ പോലെ കുട്ടന്‍ പിള്ള ഒന്ന് പൊട്ടിച്ചിരിച്ചു.. ആശ്രിതന്‍ ഇല്ലാത്ത മോര്‍ച്ചറിയിലെ ബോഡി തിരിച്ചറിഞ്ഞ ഒരു ഭാവം കുട്ടന്‍ പിള്ളയുടെ മുഖത്ത് തത്തിക്കളിച്ചു ..കുറച്ചു കുശലം പറഞ്ഞു അയാള്‍ അവിടെ നിന്നും എഴുനേറ്റു
ഭൂമിയില്‍ നിന്ന് അകാശതിലേക്കുള്ള ഉയര്‍ച്ചയില്‍ അയാള്‍ പോലീസു കാരനിലേക്ക് രൂപാന്തരം പ്രാപിച്ചു .."ഞാന്‍ അടുത്ത റൌണ്ട് നു ഇവിടെ വരുമ്പോള്‍ കണ്ടെക്കരുത്".! ഇപ്പോള്‍ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു .. നീയയത് കൊണ്ട്പിന്നെ ... ഹും...!!! മീശ ഒന്ന് പിരിച്ചു
ഇരുട്ടിനു
വകഞ്ഞു മുറിച്ചു അയാള്‍ ജീപ്പിനടുതെക്ക് നീങ്ങി
പീടികത്തിണ്ണയില്‍ അന്തി ഉറങ്ങുന്ന പിച്ചക്കാരെ ഓടിക്കുന്ന സഹപ്രവര്‍ത്തകരുടെ കൂട്ടത്തിലേക്ക് ഒരു സ്വപനത്തില്‍ നിന്നെന്ന പോലെഓടിപ്പോയി ...!!
*
രവീ കഴിഞ്ഞ മൂന്നു വര്ഷം ഞാന്‍ നടന്നത് സമയത്തെക്കാള്‍ വേഗത്തിലായിരുന്നു ..സമവാക്യങ്ങള്‍
തോല്‍ക്കുന്ന വേഗത്തില്‍ ..
അവിടെ രവി എന്ന എന്റെ തണല്‍ മരം കാഴ്ചകളുടെ വിദൂരതയില്‍ എവിടെയോ പോയി മറഞ്ഞിരുന്നു
നിന്റെ സ്നേഹത്തിന്റെ വലയതിനപ്പുറത്തു നിന്ന് ഞാന്‍ ഓടി മറിയുകയായിരുന്നു..
നീ സ്നേഹം കൊണ്ടെന്നെ ശ്വാസം മുട്ടിച്ചിരുന്നു രവി .. ഓടി ഒളിക്കുകയല്ലാതെ എനിക്ക് മറ്റു വഴികളുണ്ടായില്ല..നിന്റെതണല്‍മരത്തിന്റെ അടിവേരറൂത്താണ് ഞാന്‍ പോയത് .. ഇനി ഒരു പൂകാലവും
വഴികളെ തേടി വരാനില്ല..!!
നീന തോരാത്ത കണ്ണീരിനൊപ്പം പുലഭ്യം പോലെ പറഞ്ഞു കൊണ്ടിരുന്നു ..
സ്കൂളിന്റെ പടിവാതുക്കല്‍ അമ്മയെ കാണാതെ ഭയപ്പെട്ടു നില്‍ക്കുന്ന സ്കൂള്‍ കുട്ടിയെ പോലെ രവി നീനയെ നോക്കി ..!!
നീന ഇഫ്‌ യു ഡോണ്ട് മൈന്‍ഡ് .. നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല .?
നിന്റെ കത്തുകള്‍ക്ക് മറുപടി കുറഞ്ഞു പോയിരുന്നു ..പക്ഷെ .!! അതും നീ പറയുന്നതും തമ്മില്‍ ..!!

"ജനുവരി 18 ഒരു ഓര്‍മ്മ ...വരിക ."
2 വരി മാത്രമെഴുതിയ
കത്ത് എന്നെ വല്ലാതെ ഭയപ്പെടുത്തി.. നിനക്കിതു നേരത്തെ അകാമായിരുന്നില്ലേ ..?
പൊള്ളുന്ന ഒരു നോട്ടമായിരുന്നു മറുപടി..അവന്‍ കണ്ണുകള്‍ പതുക്കെ പിന്‍ വലിച്ചു ജനലിലൂടെ അരിച്ചു വരുന്ന നിലാവിനെ നോക്കി ..
നിന്റെ കത്തുകള്‍ക്ക് മറുപടികള്‍ വിരളമായിരുന്നു ..!
പക്ഷെ പിറക്കാന്‍ പോകുന്ന ശരത്കാല സന്ധ്യകളുടെ മത്തുപിടിപ്പിക്കുന്ന ലഹരിയായി നീ എന്റെ അരികിലുണ്ടായിരുന്നു
സ്നേഹത്തിന്റെ ഉടമ്പടി ഒപിട്ടവരല്ലേ നീന ഞാനും നീയും .?
ഇവിടെ ഈ സ്വപ്ന ഭവനത്തില്‍ നിന്റെ വിയര്‍പ്പില്‍ കുതിര്‍ന്ന മുല്ലപ്പൂവിന്റെ മണവും തേടി അടിവയറിന് കീഴേക്ക്‌ ചുണ്ടിരങ്ങുംപോള്‍ ..നിന്റെ ശീല്‍ക്കാരങ്ങളുടെ സംഗീതത്തിനും , മുടിയിഴകളില്‍ വലിഞ്ഞു മുറുകുന്ന നഖ മുനകളിലെ ചെറു നോവിനും വേണ്ടിയുള്ള ഓട്ടത്തിനിടയിലായിരുന്നു ഞാന്‍ ..!!
ആ കടല്‍ ബംഗ്ലാവിന്റെ ജനാലകള്‍ പടിഞ്ഞാറന്‍ കാറില്‍ ആടിയുലഞ്ഞു ശബ്ദമുണ്ടാക്കി
രവീ നീ സ്വപ്നം കാണുന്നതിനുമപ്പുറത്തു ഞാന്‍ ഒരു സ്ത്രീ ആണ്
നിന്റെ വാകുകളിലെ വികാരവും നോട്ടത്തിലെ രോമാഞ്ചവും ആണ് എന്നെ നിനക്കരികില്‍ കെട്ടിയിട്ടത്
"വിരലുകളെ മാത്രം വിശ്വസിച്ചു എത്ര നാള്‍ ..!!"
അതും പറഞ്ഞു നീന പൊട്ടിക്കരഞ്ഞു രവിയുടെ മാറിലേക്ക്‌ ചാഞ്ഞു.
നീന ഇന്ന് നിന്റെ മാത്രമല്ല ..എനിക്കൊരിക്കലും നിന്നെ ത്രിപ്തിപ്പെടുതാനാകില്ല
എന്റെ സ്വയം സമര്‍പ്പണങ്ങള്‍ക്ക് ഞാന്‍ വില നിശ്ചയിച്ചു ചന്തയില്‍ വിറ്റുകഴിഞ്ഞു ..
അവളുടെ കണ്ണീരു വീണു ഉടിപ്പിനു മുകളില്‍ പുതിയ ആകൃതികള്‍ രൂപം പ്രാപിച്ചു
സയന്‍സ് ബുക്കില്‍ അമീബയെ വരയ്ക്കാന്‍ ശ്രമിച്ചപ്പോളുണ്ടായ പഴയൊരു ചിത്രത്തെ ഓര്‍മപ്പെടുത്തി
പുതിയ അമീബകളെ സൃഷ്ടിച്ചുകൊണ്ട് കണ്ണുനീര്‍ ചാലിട്ടൊഴുകി ..!!
നീ വിലപറഞ്ഞത്‌ എന്റെ പകുതിയായിരുന്നു
വ്യഭിച്ചരിച്ചത് പിറക്കാനിരുന്ന സ്വപ്നങ്ങളെയും..രവിയുടെ വാചാലതയില്‍നിന്നു കവിതപോലെ വന്നു പതിച്ച ചോദ്യചിഹ്നങ്ങള്‍ ആ മുറിയുടെ നിഗൂടതയില്‍ സഞ്ചരിച്ചു തളര്‍ന്നു ഒരു കോണില്‍ വിശ്രമിച്ചു.
തുടങ്ങിയിടത്തേക്ക് തന്നെ ഒരു തിരിച്ചുപോക്ക് ആവശ്യപ്പെടുകയാണോ നീ ..?
ഈ കഥ തുടങ്ങിയിടത് തന്നെ പിരിയനമെന്നാണോ.?
അവളുടെ നിശബ്ദമായ എങ്ങലുകള്‍ രവിയുടെ ചോദ്യങ്ങള്‍ക്ക് വിരാമമിടാന്‍ മാത്രം പര്യാപ്തമായിരുന്നു ..!
ഇനി രവി ഒന്നും പറയുന്നില്ല
നാളെ രാവിലെ രവി തിരച്ചു പോകും
അവിടെ രവിയെ കാത്തു എന്നത്തേയും പോലെ ഒരു കത്ത് കാത്തിരിക്കുന്നുണ്ടാകും ..!

*
കുട്ടന്‍ പിള്ളയുടെ ജീപ്പിന്റെ കരകരാ ശബ്ദം ഓര്‍മകളുടെ തിരയിളക്കത്തില്‍ നിന്ന് അതി ജീവനത്തിന്റെ കരയിലേക്ക് വന്നടിച്ചു ..
പോലിസ് ജീപ്പ് ഒരു വേളപോലും കാത്തു നില്ക്കാന്‍ ശ്രമിക്കാതെ ഇരുട്ടിനെ വകഞ്ഞു ഇരുട്ടിലേക്ക് തന്നെ പാഞ്ഞു പോയി ..
സിഗെരറ്റ് കാലിയായിരിക്കുന്നു
ബാഗിന്റെ സൈഡ് പോക്കറ്റില്‍ നിന്ന് വലിച്ചു തീരാതെ കിടന്ന തെരവ് ബീഡി കയ്യില്‍ ഉടക്കി
ഒരു ബീടിക്കു തീ കൊളുത്തി .
ഇരുട്ടിന്റെ നൂലിഴകളെ വകഞ്ഞു മാറ്റി വെളുത്ത പുക മുകളിലേക്ക് പറന്നുയര്‍ന്നു

*യാത്രാ ക്ഷീണം രവിയെ വല്ലാതെ തളര്‍ത്തിയിരുന്നു ..
കുടുസ്സു മുറിയുടെ സുരക്ഷിതത്വത്തില്‍ പുതച്ചു മൂടി കിടക്കുമ്പോള്‍ വാതിലിനു മുകളില്‍ ആരോ മുട്ടുന്നു ..
ബയ്യാ..രവി ഭയ്യാ...!!
ഉറക്കത്തില്‍ വിഘ്നം വരുതിയവനെ പ്രാകി പുറത്തേക്കിറങ്ങി ..!
മക്കാന്‍മാലിക്കിന്റെ മകന്‍.. അവന്റെ കയ്യില്‍ ഒരു വലിയ കവര്‍ ഉം ഉണ്ട് .
പോസ്റ്റലില്‍ വന്നപോ വാങ്ങി വച്ചതാണ് ..
ഇന്നലെ വന്നപ്പോ ഭയ്യ ഉണ്ടായിരുന്നില്ല .
ഇത്രയും പറഞ്ഞു അവന്‍ കവര്‍ കയ്മാറി .
കവര്‍ പൊട്ടിക്കാന്‍ തുടങ്ങുമ്പോള്‍ പതിവില്ലാത്ത ഒരു ആകാംക്ഷ തികട്ടി വന്നു .. സ്ഥിരം വരുന്ന കത്തുകളെക്കാള്‍ വല്ലാത്ത നിഗൂടതഒളിഞ്ഞിരിക്കുന്ന പോലെ ..
വടിവൊത്ത നീനയുടെ കയ്യക്ഷരത്തിനു ആകെ വിറയല്‍ ബാധിച്ചിരിക്കുന്നു .
ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന് കവറ്പൊട്ടിച്ചു .
വല്ലാതെ നിഗൂടതകള്‍ സൂക്ഷിക്കുന്ന എന്തോ ഒന്ന്നിലേക്ക് പ്രവേശിക്കുന്ന പോലെ .. നീന ഒരിക്കല്‍ പോലും കാണിച്ചിട്ടില്ലാത്ത ഒരു സ്വകാര്യത ആ കവറിനുണ്ടായിരുന്നു . ആ വലിയ കവറിനകത്ത് ചെറിയ മൂന്നു കവറുകള്‍ .!
അതിനിടയില്‍ ഒരു ചെറിയ കുറിപ്പ്

" രവീ അടുക്കും ചിട്ടയും നമുക്കിടയില്‍ നമ്മള്‍ അറിയാതെ പാലിച്ചു വന്നിരുന്നു ഞാന്‍ കത്തുകള്‍ക്ക് മുകളില്‍ നമ്പറുകള്‍ ഇട്ടിട്ടുണ്ട് . അതിന്റെ ഓര്‍ഡര്‍ ഇല്‍ തന്നെ നോക്കാന്‍ ശ്രമിക്കുമല്ലോ ?"
നീന .
രവിയുടെ സ്വന്തം എന്ന വാക് എഴുതി വെട്ടിയിരിക്കുന്നു .!

'നീനയുടെ സ്ഥിരം തമാശകള്‍ '
ഒന്നാമത്തെ കവറ് പൊട്ടിച്ചപ്പോള്‍ അതിനിടയില്‍ നിന്ന് കുറച്ചു ഫോട്ടോകള്‍ ഊര്‍ന്നു താഴെവീണു. stapple ചെയ്തു വേര്‍തിരിച്ച മൂന്നു അടുക്കുകള്‍
ഒന്നമാതെതില്‍ മുഴുവനും യാത്രകള്‍ക്കിടയില്‍ എടുത്ത ചിത്രങ്ങളാണ് ഓരോചിത്രവും ഓരോ പ്രണയത്തിന്റെ ബാക്കിപത്രം പോലെ തോന്നിച്ചു ..!!
കൊടൈക്കനാലിന്റെ തണുത്ത രാത്രികളിലൊന്നില്‍ അടക്കിപ്പിടിച്ച പുതപ്പിനുള്ളില്‍ നിന്ന് പുറത്തേക്കു തെന്നി നില്‍ക്കുന്ന നീനയുടെ യ്വവ്വനം സമ്മാനിക്കുന്ന അനുഭൂതി ആദ്യത്തെ ഫോട്ടോയിലുണ്ടായിരുന്നു ... അടുത്ത ചിത്രം ആദ്യത്തേതിനേക്കാള്‍ മനോഹരമായിരുന്നു .
ആരുടെയോ നെഞ്ചില്‍ പറ്റിക്കിടക്കുന്ന നീന .. അര്‍ദ്ധനഗ്നമായ ആ ചിത്രത്തിലെ ആണിന്റെ മുഖം കറുത്ത മഷികൊണ്ട് വികൃതമാക്കിയിരിക്കുന്നു .
വേഗത്തില്‍ ഫ്ലാഷുകള്‍ മിന്നിമറഞ്ഞു .. ഫോട്ടോകളില്‍ നീനക്കൊപ്പം പുതിയ പുതിയ മുഖങ്ങള്‍ .!!
കറുത്ത മഷികൊണ്ട് ഐഡന്റിറ്റി മായ്ച്ചു കളഞ്ഞ രൂപങ്ങള്‍ .
തലച്ചോറിലേക്ക് രക്തം കിലോമീറ്റെര്‍ വേഗതയില്‍ അടിച്ചു കയറി , ഹൃദയ മിടിപ്പ് അടുത്ത റൂമിലേക്ക്‌ കൂടി കേള്‍ക്കുമോ എന്ന് രവി ഭയപ്പെട്ടു . !! പുറകിലേക്ക് മറിയുമ്പോള്‍ മേശക്കുമുകളില്‍ നിന്ന് എന്തോ മറിഞ്ഞു വീണ ശബ്ദം ഓര്‍മ്മയുണ്ട് .!!! പിന്നെ .?
*
കണ്ണുകളിലേക്കു ഇരുട്ട് വന്നു കയറിയ ആ നിമിഷത്തെ രവി ഒന്നുകൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ...!!
എല്ലാമൊരു സ്വപ്നമാകണേ എന്ന ആഗ്രഹത്തോടെ കണ്ണുകള്‍ പതുക്കെ തുറന്നു
ചിന്നിച്ചിതറിയ ഉരുണ്ട aquariya ത്തിന്റെ ചില്ലുകഷണങ്ങള്‍ കൈത്തണ്ടയില്‍ അവിടവിടെ ആയി തറഞ്ഞു കേറിയിട്ടുണ്ട്
പാവം മീനുകള്‍ എപ്പളോ മാലഖമാരുമോത്തുയാത്രപോയിരിക്കുന്നു ..!
ഫോട്ടോകള്‍ ചിതറികിടക്കുന്നുണ്ട് , ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കാത്തുകിടക്കുന്ന കത്തുകള്‍ കവറിനകത്ത് വീര്‍പ്പുമുട്ടി റൂമിന്റെ മൂലയില്‍ ചവറു കൂട്ടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു . തറയില്‍ കിടന്നു 2 എന്ന് എഴുതിയ ആ കവര്‍ കയ്യിലെടുക്കുമ്പോള്‍ കയ്യ് വിറക്കുന്നുണ്ട്‌, ഒരു വലിയ ഞെട്ടലില്‍ നിന്നും ശക്തി സംഭരിച്ചു കത്ത് പൊട്ടിച്ചു .. അതിനകത്ത് രവിയും നീനയും കൂടി എടുത്ത ഫോട്ടോകള്‍ ഉണ്ടായിരുന്നു .. പിന്നെ രണ്ടു കത്തുകള്‍,
അവസാന കൂടിക്കാഴ്ചയില്‍ പറയാതെ മറച്ചു വച്ച ഉത്തരങ്ങള്‍ ...രവിയുടെ പതനം നേരിട്ടുകാണാന്‍ കഴിയാത്തതിന്റെ ഔധാര്യത .. രവി ആ കത്ത് വായിച്ചു തുടങ്ങി .

രവി,
ഞാന്‍ ഒരിക്കലും ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നില്ല നമ്മള്‍ ഒരുമിച്ചു കണ്ട സ്വപ്നങ്ങളില്‍ നിന്ന് ഞാന്‍ എന്നേ ഇറങ്ങിപ്പോയിരിക്കുന്നു . ഇനിയാ സ്വപ്പ്നങ്ങളിലേക്ക് ഞാന്‍ തിരിച്ചു നടക്കുന്നില്ല .
നിന്റെ സ്നേഹത്തിന്റെ തണലില്‍ ജീവിക്കാന്‍ ഞാന്‍ അര്‍ഹയല്ല ... എവിടെയോ എനിക്ക് തെറ്റുപറ്റിപ്പോയി ചെറിയ തെറ്റില്‍ നിന്ന് വലിയ തെറ്റുകളിലേക്കായിരുന്നു പിന്നീടുള്ള എന്റെ സഞ്ചാരം..!!!
ഓരോ തെറ്റുകള്‍ക്കിടയിലും രവി എന്ന എന്റെ സ്നേഹത്തിന്റെ തണല്‍മരം വിസ്മൃതിയിലേക്ക് സഞ്ചരിച്ചിരുന്നു. ഇടയിലെപ്പോളോ നിന്നെ ചതിക്കാനും ഞാന്‍ പഠിച്ചു ..!!

അന്ന് ജനുവരി 18 നു ഇത് പറയാനാണ് നിന്നെ ഞാന്‍ വിളിച്ചു വരുത്തിയത് . പക്ഷെ നിന്റെ സ്നേഹത്തിന്റെ നിഷ്കളങ്കതക്ക് പകരം വക്കാന്‍ എന്റെ വാക്കുകള്‍ പര്യാപ്തമല്ലെന്ന് തിരിച്ചറിവ് ഇങ്ങനെ ഒരു പാതകം ചെയ്യാനാണ് എന്നെ പ്രേരിപ്പിച്ചത് .
ഞാന്‍ നിന്നോട് പറയാന്‍ തുടങ്ങിയപ്പോളൊക്കെ എന്റെ അകത്തിരുന്നരോ താകീത് തന്നിരുന്നു ...!
നീ എന്നെ തിരിച്ചു വിളിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു ..!!
ഇവിടെ ഈ വരികളില്‍ എല്ലാം അവസാനിക്കുന്നു ...!!!

"ഞാന്‍ ആപത്തുകള്‍ക്ക് പുറകെ സഞ്ചരിച്ചു ഓടിത്തളര്‍ന്നവളാണ്
എന്റെ മാംസം ചൂടാറിയ പാത്രങ്ങളില്‍
വിശ്രമിച്ചു തുടങ്ങിയിരിക്കുന്നു
ഇനി നമ്മള്‍ ഇല്ല
ഞാനും നീയും മാത്രം "
നമ്മള്‍ ഒരിക്കലും അടുക്കാത്ത രണ്ടു ദ്രുവങ്ങള്‍..
ഇവിടെ ഈ വാക്കുകളില്‍ "ഞാനും നീയും " പിരിയുന്നു .!!
സ്നേഹപൂര്‍വ്വം
നീന19/01/1988
6പേജുളള ആ കത്തില്‍ ബാകി മുഴുവനും ഓരോ ഫോട്ടോക്കുമുളള അടിക്കുറിപ്പുകളും വിശധീകരനങ്ങളുമായിരുന്നു" നീന പ്രണയം, രതി, ജീവിതം." ഇങ്ങനെ ഒരു തലക്കെട്ട് കൂടി ആകാമായിരുന്നു എന്ന് തോന്നി .
മൂടല്‍മഞ്ഞിന്റെ തണുത്ത കുളിരിലും രവി ആകെ വിയര്തൊലിച്ചു
യുഗങ്ങള്‍ പഴക്കമെത്തിയ രചനയില്‍ നിന്ന് പ്രധാന കഥാപാത്രം ഇറങ്ങിപ്പോയ കഥാകൃത്തിനെ പോലെ ആ തറയില്‍ പറ്റിച്ചേര്‍ന്നു രവി കിടന്നു .
ഷെല്‍ഫിന്റെ മൂലയില്‍ രാത്രി ബാകി വച്ച റം ബോട്ടിലില്‍ പകുതിയോളം ബാകിയുണ്ട്‌ . ബോട്ടില്‍ എടുത്തു നേരെ വായിലേക്ക് കമിഴ്ത്തി ..അന്നനാളത്തിന് ചൂട് പകര്‍ന്നു റം അരുവിയായി ഒഴുകി .
തികട്ടി വന്ന ഓര്‍മകളും മദ്യവും കണ്ണുമടച്ചു അകത്തേക്ക് തന്നെ കടിച്ചിറക്കി ..!

*
റൂമില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ മനസ്സ് ശ്യൂന്യമായിരുന്നു
തോല്സഞ്ചിയില്‍ ബാക്കിവന്ന മദ്യവും, കത്തുകളും കവറുകളും എടുത്തു വച്ചു,വിശപ്പിന്റെ കാടിന്ന്യം ശരീരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു

കണ്ണുകള്‍ക്കടിയില്‍
ഇരുട്ട് കട്ട പിടിച്ച പോലെ കറപ്പുനിറം കരിവാളിച്ചുകിടന്നു ...രണ്ടു ദിവസത്തിന് ശേഷമാണ് വെളിച്ചം കാണുന്നത് ... വെളിച്ചതിനോട് അറപ്പുതോന്നിയ നിമിഷങ്ങളായിരുന്നു ജീവിതത്തില്‍ കടന്നു പോയത് ..
ആദ്യം കണ്ട വെളിച്ചത്തിലേയ്ക്കു കയറിച്ചെന്നു , വെളുത്ത ഷര്‍ട്ടും ബട്ടര്‍ഫ്കയ് ടയ്യുംധരിച്ച ഒരു വേഷം അടുത്ത് വന്നു ചോദിച്ചു .. സര്‍ എന്ത് വേണം
ഭക്ഷണം ... !!!വേച്ചുവേച്ചു പറഞ്ഞൊപ്പിച്ചു..!!
രൂപം കണ്ടു ആദ്യം ഒന്ന് സംശയിച്ചെങ്കിലും പതുക്കെ അയാള്‍ രവിയെ ടേബിള്‍ ഇല്‍ കൊണ്ടിരുത്തി .
അയാള്‍ കൊണ്ട് വന്ന റൊട്ടി മുഴുവനും ആര്‍ത്തിയോടെ രവി തിന്നുതീര്‍ത്തു . ദിവസങ്ങളുടെ വിശപ്പ്‌ അയാള്‍ക്ക് പൂര്തീകരിക്കാനുണ്ടായിരുന്നു... ക്ഷീണം മാറുന്നതിനൊപ്പം ഓര്‍മ്മകളും തിരിച്ചു വന്നു തുടങ്ങി. അടക്കിപ്പിടിക്കുംപോളൊക്കെ വീണ്ടും വീണ്ടും ഫ്ലാഷുകള്‍ പോലെ നീനയുടെ ചിത്രങ്ങള്‍ മിന്നിമറഞ്ഞു കൊണ്ടിരുന്നു
ബാഗില്‍ നിന്നും കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തി ...
ഓര്‍മകളെ നശിപ്പിക്കാനുള്ള വൃധാവിലുള്ള ശ്രമങ്ങള്‍ ...!!!
സര്‍ , കുറച്ചു ദേഷ്യം കലര്‍ന്ന ശബ്ദത്തില്‍
ആരോ വിളിച്ചു,
ആ വെളുത്ത കുപ്പായക്കാരനാണ് അയാളോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ട് .
ഇവിടിരുന്നു മദ്യപിക്കരുത് ...! വെളുത്ത കുപ്പയക്കാരന്റെ ഒരു താകീതും അകമ്പടി ആയി വന്നു ..!
മദ്യവും നീനയും വേദനയും സങ്കടവുമെല്ലാം കൂടിക്കലര്‍ന്നു അയാള്‍ക്ക് നേരെ പ്രതികരണമായി പുറത്തു ചാടി .
ആ ഹോടലിനു പുറത്തേക്കു വലിച്ചെറിയുക എന്ന മാന്യത അവര്‍ കാണിക്കാതിരുന്നില്ല !!!
ഓര്‍മ വരുമ്പോള്‍ നേരം വെളുത്തിരിക്കുന്നു ചാവാളിപ്പട്ടികളുടെഒരു കൂട്ടത്തിനു നടുക്കാണ് ഇന്നലെ രാതി ചിലവഴിച്ചതെന്ന്ന സത്യം ഒരു നേരിയ ഓര്‍മ്മ പോലെ തെളിഞ്ഞു വന്നു ...ചുമലില്‍ അലങ്കാരമായി ബാഗും ഉണ്ട്
ബാഗിനുള്ളില്‍ കയ്യിട്ടു കുപ്പി തിരയുമ്പോള്‍ ആ വലിയ കവര്‍ കയ്യില്‍ തട്ടി .. കുപ്പി എടുത്തു ബാക്കി കൂടി ഒറ്റവലിക്ക്
കുടിച്ചു തീര്‍ത്തു ...
ആ യാത്ര അവിടെ നിന്നും തുടര്‍ന്നു
....ലക്ഷ്യങ്ങലില്ലാത്ത ലഹരിയും അടങ്ങിത്തീരാത്തഓര്‍മ്മകളും പേറി ...!!അന്നേഷിച്ചു ചെല്ലരുതെന്ന നീനയുടെ താക്കീത് നാട്ടില്‍ നിന്നും രവിയെ അകറ്റി.
ഒരിക്കല്‍പോലും നാട്ടിലേക്ക് വന്നില്ല . യാത്രകളില്‍ നിന്നും യാത്രകളിലേക്ക് സഞ്ചരിച്ചു മനസ്സിനെ മറക്കാന്‍ പഠിപ്പിച്ചു നോക്കി, രവി എന്ന പരിണാമ സിദ്ധാന്ധം യാത്രകള്‍ക്കൊണ്ട് മാറ്റി എഴുതപ്പെട്ടു.

ഇടയ്ക്കിടയ്ക്ക് ആ വലിയ മൂന്നാം നമ്പരിട്ട കവര്‍ കയ്യില്‍ വന്നുടക്കും , കയ്യിലെടുത്തു ഒരു നീണ്ട നെടുവീര്‍പ്പിട്ടു തിരികെ നിക്ഷേപിക്കും .
ആ കവറിനുള്ളിലെ സത്യങ്ങള്‍ മൂകയായ പ്രണയിനിയെ പോലെ കവറിനുള്ളില്‍ തന്നെ വിശ്രമിച്ചു ..!!

*

നീണ്ട ഒരു യാത്രക്കൊടുവില്‍ ആ പഴയ ഹോട്ടലില്‍ ഒരിക്കല്‍ കൂടി കയറിച്ചെന്നു, നീണ്ട പതിനാലു വര്‍ഷങ്ങള്‍ മാറ്റങ്ങളില്‍ നിന്ന് മാറ്റങ്ങളിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു
ബോര്‍ഡില്‍ 'ബാര്‍ അറ്റാചെട് ' എന്ന് കൂടി അറ്റാച്ച് ചെയ്തിരിക്കുന്നു .
രണ്ടു പെഗ് വിസ്കി പറഞ്ഞു , കാത്തിരുന്നു,
ആ പഴയ വെളുത്ത കുപ്പായക്കാരനെ തിരഞ്ഞു കണ്ണുകള്‍ നടന്നു . അയാളെ അവിടെ എങ്ങും കണ്ടില്ല ...!
ബാഗിനകത്തെക്ക്പഴയ ഓര്‍മയിലെന്ന പോലെ കൈ നീണ്ടു
മധ്യക്കുപ്പിക്കൊപ്പം ആ പഴയ മൂന്നാം നമ്പര്‍ കവറും കയ്യില്‍ തടഞ്ഞു .
യാതൊരു പ്രേരണയുമില്ലാതെ രവി ആ കവര്‍പൊട്ടിച്ചു .

രവി
എനിക്ക് മാപ്പ് തരരുത്
ഒരിക്കല്‍ നീ എന്നോട് ചോദിച്ചു എന്നും നീ എന്നോട് കൂടെ ഉണ്ടാകുമോ എന്ന് ?അന്ന് ഞാന്‍ പറഞ്ഞത് നീ ഓര്‍ക്കുന്നുണ്ടോ
"ഈ കടലില്‍ തിരകളുടെ വിഭ്രാന്തിയില്‍ ഞാനും ഉണ്ടാകും"..!
അതെ നിന്റെ ട്രെയിന്‍ വിട്ടുപോയ ആ ജനുവരി 19നു
ഞാന്‍ ആ വിഭ്രാന്തിയിലേക്ക് ഇറങ്ങിപ്പോകുകയാണ് .


"ജീവിതം
കാത്തിരിപ്പുകളുടെ വസന്തമാണ്
മരണം പുതുമ നഷ്ടപ്പെടാത്ത പ്രതിഭാസംവും
ഞാന്‍ നിന്നെ കാത്തിരിക്കുന്നു
അടുത്ത ജന്മത്തിന്റെ പൂവിളികള്‍ക്കായി."


നോട്ട് :- വീടിന്റെ താകോല്‍ ഇതോടൊപ്പം ഉണ്ട്
അത് എന്റെ സമ്മാനം

മരണത്തെ
അറിഞ്ഞു തുടങ്ങും മുന്പ്
സ്നേഹപൂര്‍വ്വം
നീന
19/01/1988

സപ്പ്ലയര്‍ കൊണ്ടു വച്ച രണ്ടു പെഗ്ഗും ഒറ്റവലിക്കു തന്നെ തീര്ത്തു
അത് നീനയുടെ അവസാനത്തെ കത്തായിരുന്നു എന്ന സത്യം രവിക്കുമുന്പില്‍ പതുങ്ങി നിന്നു പല്ലിളിച്ചു കാട്ടി
മദ്യ ഗ്ലാസുകള്‍ നിറയുകയും ,വീണ്ടും നിറയുകയും ചെയ്തു .
കൌണ്ടറില്‍ നിന്ന് അവസാനത്തെ ഗ്ലാസ്സുകൂടി അകത്താക്കുമ്പോള്‍ ,മേശക്കുമുകളിളിരുന്ന ഡേറ്റ് ഡിസ്പ്ളേയില്‍ തെളിഞ്ഞ അക്കങ്ങള്‍ രവിയെ ആകര്‍ഷിച്ചു ജനവരി 17
പെട്ടന്നെന്തോ തീരുമാനിച്ച പോലെ അവിടെ നിന്നു ആടിയുലഞ്ഞു പുറത്തിറങ്ങി.

*കടപ്പുറത്ത് തണുപ്പ് കൂടി ക്കൂടി വരുന്നുണ്ടായിരുന്നു .
അയാളും ആ കടലും മാത്രമായി അവിടെ
ഓര്‍മകളിലൂടെ സഞ്ചരിച്ചു തളര്‍ന്ന ഓരോ തിരകളും കരക്ക്‌ വന്നടിഞ്ഞു
രവി വാച്ചില്‍ നോക്കി 11.55pm
ഇനി 5 നിമിഷം കൂടി ഉണ്ട്
ഒറ്റപ്പെട്ട ചരിത്ര സ്മാരകം പോലെ ആ വലിയ വീട് നിലാവില്‍കുളിച്ചു കിടന്നു .
രവി പൂഴിമണലില്‍ ഇത്രയും കുറിച്ചു
"
ഇന്നും ജനുവരി 19
നിന്റെ വിഭ്രാന്തിയിലേക്ക് ഞാനും വരുന്നുഞാനും നീയും ഒന്നാകുന്നതിന്റെ ഓര്മ്മയ്ക്ക"

തിരമാലകളെ വകഞ്ഞു വച്ച് കടലിന്റെ സംഗീതത്തിനു ചെവിയോര്‍ത്തു
അയാള്‍ ആ കടലിലേക്ക്‌ നടന്നു കയറി നീനയുടെ വിഭ്രാന്തി നിറഞ്ഞ തിരമാലകള്‍ അയാളെ കടലിലേക്ക്‌ സ്വീകരിച്ചുഓര്‍മ്മകളുടെ സുഗന്ധം പേറിയഒരു തണുത്ത കാറ്റ് അപ്പോളവിടെയാകെ വീശി അടിച്ചു ...!!
ശുഭം .